Skip to main content

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം

അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ
 അഴകു കൂടി
 അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം

ആ വെള്ളച്ചാട്ടത്തിൽ
 ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ

അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ

കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം

വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ  
അയാൾ

അയാളുടെ ഒരുകൂട്ടം

അവർ വേണ്ടെന്നു  വെച്ച
കൂട്ട ആത്മഹത്യാ

ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
 കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം

ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ
 പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...

Comments

  1. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി...പുതുമയുള്ള പ്രയോഗങ്ങൾ!!!

    ReplyDelete
  2. ഓര്‌ പോയി ചാടിക്കോട്ടെ വെള്ളച്ചാട്ടത്തിലേക്ക്. ഭായ് ദൂരെ നിന്നു കണ്ടിട്ട് പോന്നോളൂ ട്ടാ..? :)

    കവിത മനസ്സിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടി :)

    ശുഭാശംസകൾ.....

    ReplyDelete
  3. വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ആശംസകള്‍

    ReplyDelete
  4. വെള്ളച്ചാട്ടം പോലെ തന്നെ ഭാവനാപ്രവാഹം!!

    ReplyDelete
  5.  വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ചിലപ്പോ
    ഒരു കുഞ്ഞുകാട്
    ഒരു ഗ്രാമം
    തലയില്ലാത്ത ജഡങ്ങൾ
    ജീവനുള്ള കമിതാക്കൾ
    ആരും കാണാത്ത
    വിനോദസഞ്ചാര സൌന്ദര്യങ്ങൾ
    ആരോരുമില്ലാത്ത പുഴ
    വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
    ഒക്കെ
    ഒഴുകി വീണെന്ന് വരാം
    കൂടുതൽ പറഞ്ഞ് കാടു കയറുന്നതെന്തിന് ഇതിനേക്കാള്‍ കൂടുതൽ ഭാവനാവിലാസം എനിക്കില്ല .....പുതിയ ഭാവനായിടങ്ങള്‍ .....നല്ലെഴുത്തിന് ആശംസകൾ.......

    ReplyDelete
  6. "അയാൾക്ക് ചെയ്യേണ്ടിയിരുന്ന
    ഒന്നിലധികം ആത്മഹത്യകൾ" - വ്യത്യസ്തവും ചിന്തോദ്ദീപകവുമായ വരികള്‍..ഒരുപാടിഷ്ടമായി..

    ReplyDelete
    Replies
    1. രാജാവ് നന്ദി
      പുതിയ ബ്ലോഗ്‌
      കണ്ടു നന്നായിരിക്കുന്നു
      വരുന്നുണ്ട്

      Delete
  7. ബൈജുഭായ് കലക്കി.
    വെളിച്ചം കണ്ടില്ലാത്ത വൈദ്യുതിയും, ജീവനുള്ള കമിതാക്കളും, അവരൊക്കെ അലിഞ്ഞുണ്ടായ വെള്ളവും, രണ്ടു തവണ ആത്മഹത്യ ചെയ്തു ജീവിക്കുന്ന ആളും, കൂട്ട ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന കൂട്ടവും.

    ReplyDelete
  8. Beautiful poem. As the heading denotes, explored all the possibilities that could be made in utilising the waterfall. The last stanza, may be angry at exploiting the waterfall, is totally unwarranted and marred the beauty of the poem.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടാ നന്ദി
      ഉദ്ദേശിച്ച അർഥത്തിൽ
      തന്നെ ഈ സത്യസന്ധമായ അഭിപ്രായം മാനിക്കുന്നു
      പറഞ്ഞത് പൂര്ണമായും ശരിയാണ്
      പക്ഷെ പറയേണ്ടി വന്ന യാഥാര്ത്യം
      അതിൽ ഒരു സത്യമുണ്ട്
      സ്നേഹപൂർവ്വം

      Delete
  9. ജീവൻ നിലനിർത്താൻ
    കൃത്രിമശ്വാസം എടുക്കുന്നത് പോലെ
    കൊടുക്കുന്നത് മാതിരി
    തോന്നുംവിധം

    ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
    പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
    ജീവിച്ചിരിക്കുവാൻ;
    അനിയന്ത്രിതമായി തന്നെ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.