Skip to main content

വിധി

കൊഴിഞ്ഞു വീണ
മുല്ലപ്പൂക്കൾ പെറുക്കി
മാലകെട്ടുന്ന
ലാഘവത്തോടെ
ഒന്നും സംഭവിക്കില്ല
എന്നൊരു പേടിയിൽ
കണ്ണീരു കൊണ്ട്
അണകെട്ടി
ജീവിക്കുകയാണ് നമ്മൾ

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു
മഴ കൊണ്ട്
വേലികെട്ടി
ഒഴുക്ക് തടഞ്ഞിടും പോലെ
നമ്മുടെ ജാതകം കൊടുത്തു
ആരുടെയോ തലയിലെഴുത്ത് വാങ്ങി
സ്വന്തം തുരുത്തിൽ
 വിഹ്വലതകൾക്ക്‌ കീഴെ
ഒരു  വിധിയുടെ പുറത്തു
പൂർണസുരക്ഷിതരാവുകയാണ്
നമ്മൾ

ചോർന്നുപോയ  വാക്കുകൾ
കൊണ്ട് നിർമിച്ച ഒരു കരാറിന്റെ
ചിതലെടുത്ത ഉറപ്പിന്റെ പുറത്തു
പുഴയുടെ അസ്ഥി ഒഴുക്കുവാൻ
കാത്തു വച്ചൊരു
 സംസ്ഥാനമാവുകയാണ് നമ്മൾ

ആശങ്ക അടിക്കണക്കിൽ അളന്നു
പഴിക്കാനൊരു ദുർവിധി
ബാക്കി വച്ച
ദുരവസ്ഥയിലേയ്ക്കു
നീറിനീറി
തനിയെ ഒരു കടലുടൽ
നിമജ്ജനം ചെയ്യുവാൻ
ഒരുങ്ങുകയാണ് നമ്മൾ


അതിവിശാലമായ
ലോകത്ത്
ജലത്തിന്റെ
നിലവിളികൾക്കു താഴെ
ജാഗരൂകരായി
ജീവിക്കുവാൻ
വിധിക്കപ്പെടുകയാണ്
മരണ ഭയത്തോടെ
കുറെയേറെ
നിസ്സഹായമനുഷ്യർ
നമ്മൾ

Comments

  1. ഒന്നും സംഭവിക്കില്ല എന്നതുതന്നെ എത്ര ഉറപ്പ്

    ReplyDelete
  2. ഒരു വിശ്വാസം ..അതിലാണ് ജീവിതം ...!

    ReplyDelete
  3. വിശ്വാസം അതല്ലേ...എല്ലാം...

    ReplyDelete
  4. ആ ചെറിയ സ്പാനറും, സ്ക്രൂ ഡ്രൈവറും കാണുന്നില്ല ഭായ്‌. അതാ. അല്ലെങ്കിൽ പാവം സാറന്മാരത്‌ എപ്പഴേ ശരിയാക്കിത്തന്നേനെ. ജനങ്ങൾക്കിതു വല്ലതുമറിയുമോ ? കഴുതകൾ..!!


    നല്ല കവിത ഭായ്‌. ഇഷ്ടം.


    ശുഭാശംസകൾ.....

    ReplyDelete
  5. വിഹ്വലതകൾക്ക്‌ കീഴെ
    ഒരു വിധിയുടെ പുറത്തു
    പൂർണസുരക്ഷിതരാവുകയാണ്
    നമ്മൾ

    ReplyDelete
  6. മരണ ഭയത്തോടെ കുറെയേറെ നിസ്സഹായ മനുഷ്യർ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം