Skip to main content

വിധി

കൊഴിഞ്ഞു വീണ
മുല്ലപ്പൂക്കൾ പെറുക്കി
മാലകെട്ടുന്ന
ലാഘവത്തോടെ
ഒന്നും സംഭവിക്കില്ല
എന്നൊരു പേടിയിൽ
കണ്ണീരു കൊണ്ട്
അണകെട്ടി
ജീവിക്കുകയാണ് നമ്മൾ

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു
മഴ കൊണ്ട്
വേലികെട്ടി
ഒഴുക്ക് തടഞ്ഞിടും പോലെ
നമ്മുടെ ജാതകം കൊടുത്തു
ആരുടെയോ തലയിലെഴുത്ത് വാങ്ങി
സ്വന്തം തുരുത്തിൽ
 വിഹ്വലതകൾക്ക്‌ കീഴെ
ഒരു  വിധിയുടെ പുറത്തു
പൂർണസുരക്ഷിതരാവുകയാണ്
നമ്മൾ

ചോർന്നുപോയ  വാക്കുകൾ
കൊണ്ട് നിർമിച്ച ഒരു കരാറിന്റെ
ചിതലെടുത്ത ഉറപ്പിന്റെ പുറത്തു
പുഴയുടെ അസ്ഥി ഒഴുക്കുവാൻ
കാത്തു വച്ചൊരു
 സംസ്ഥാനമാവുകയാണ് നമ്മൾ

ആശങ്ക അടിക്കണക്കിൽ അളന്നു
പഴിക്കാനൊരു ദുർവിധി
ബാക്കി വച്ച
ദുരവസ്ഥയിലേയ്ക്കു
നീറിനീറി
തനിയെ ഒരു കടലുടൽ
നിമജ്ജനം ചെയ്യുവാൻ
ഒരുങ്ങുകയാണ് നമ്മൾ


അതിവിശാലമായ
ലോകത്ത്
ജലത്തിന്റെ
നിലവിളികൾക്കു താഴെ
ജാഗരൂകരായി
ജീവിക്കുവാൻ
വിധിക്കപ്പെടുകയാണ്
മരണ ഭയത്തോടെ
കുറെയേറെ
നിസ്സഹായമനുഷ്യർ
നമ്മൾ

Comments

  1. ഒന്നും സംഭവിക്കില്ല എന്നതുതന്നെ എത്ര ഉറപ്പ്

    ReplyDelete
  2. ഒരു വിശ്വാസം ..അതിലാണ് ജീവിതം ...!

    ReplyDelete
  3. വിശ്വാസം അതല്ലേ...എല്ലാം...

    ReplyDelete
  4. ആ ചെറിയ സ്പാനറും, സ്ക്രൂ ഡ്രൈവറും കാണുന്നില്ല ഭായ്‌. അതാ. അല്ലെങ്കിൽ പാവം സാറന്മാരത്‌ എപ്പഴേ ശരിയാക്കിത്തന്നേനെ. ജനങ്ങൾക്കിതു വല്ലതുമറിയുമോ ? കഴുതകൾ..!!


    നല്ല കവിത ഭായ്‌. ഇഷ്ടം.


    ശുഭാശംസകൾ.....

    ReplyDelete
  5. വിഹ്വലതകൾക്ക്‌ കീഴെ
    ഒരു വിധിയുടെ പുറത്തു
    പൂർണസുരക്ഷിതരാവുകയാണ്
    നമ്മൾ

    ReplyDelete
  6. മരണ ഭയത്തോടെ കുറെയേറെ നിസ്സഹായ മനുഷ്യർ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.