Skip to main content

സ്വപ്നം


നല്ല  തിരക്കുള്ള  സമയം

റോഡിനു ഇരു വശത്തേക്കും നോക്കി
കൈ വിട്ടുപോകാതെ
ചേർത്ത്  പിടിച്ചു
സൂക്ഷിച്ചു
ഒരു കുട്ടിയെ
പെട്ടെന്ന്
തെരുവ് കടത്തുന്നത് പോലെ

മുറിച്ചു  കടക്കാൻ
ഒരു കട്ടിൽ മാത്രം ഉള്ള
വിജനമായ മുറിയിൽ
അപ്രതീക്ഷിതമായി
ധൃതിയിൽ നീ എന്നെ
ഒരു ചുംബനം കടത്തുന്നു

കുട്ടിയെ പോലെ ഞാൻ
പേടിച്ചരണ്ട എന്റെ കണ്ണുകൾ
കൈകൾ പോലെ എന്റെ ചുണ്ടുകൾ

പെട്ടെന്ന് രതി പോലെ
ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ
ഉച്ചത്തിൽ ഒച്ചയുണ്ടാക്കി
വേഗത്തിൽ  കടന്നു പോകുന്നു

പേടിച്ചു സ്തബ്ദയായി പോകുന്ന  നീ

പല തരം   വികാരങ്ങൾ
വാഹനങ്ങൾ പോലെ
അവിടെ വന്നു ഒന്നിച്ചു കൂടി
നമുക്ക് ചുറ്റും ഒച്ച വെച്ച്
കടന്നു പോകുവാൻ
തിരക്ക് കൂട്ടുന്നു

ഉടനെ  തിരിച്ചു
നിന്റെ കൈപിടിക്കുന്ന ഞാൻ

പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ്

വിദേശത്ത് വച്ച്
ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച
ഗാന രംഗത്തിലെയ്ക്ക്
തെരുവ് മാറി
ചുവടു വയ്ക്കുന്നു

പൂക്കളെ പോലെ നിറമുള്ള
വാഹനങ്ങൾ
ഇതൾ വിടര്ത്തി സൌമ്യമായി
ചക്രം എന്ന ചെടിയിൽ
ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു

വായുവിൽ കുറച്ചു പൊങ്ങി
കാലുകൾ  ഉയർത്തി
പരസ്പരം കെട്ടിപ്പുണർന്ന് നില്ക്കുന്ന
നമ്മളെ
കട്ടിലിന്റെ മുഖചായ ഉള്ള ക്യാമറ
കുട്ടിയെ പോലെ മുട്ടിലിഴഞ്ഞ്
നിശ്ചല ദൃശ്യമാക്കി
സ്വപ്നത്തിലേയ്ക്കു പകർത്തുന്നു



Comments

  1. ഭാവനയുടെ തിരശ്ശീലയിലൊരു വാങ്മയ ചലച്ചിത്രം പോലെ... നല്ല കവിത.

    ബൈജു ഭായ്‌.... സ്വപ്നത്തിലും നിങ്ങള്‌ ലക്കിയാ. അനുയോജ്യമായയിടത്തേക്ക്‌, വേണ്ട സമയത്ത്‌ തന്നെ ലൊക്കേഷൻ ഷിഫ്റ്റായല്ലോ. ബി സ്ലോ ആൻഡ്‌ സ്റ്റെഡി. ഹാവ്‌ എ നൈസ്‌ ഫിനിഷ്‌. :) കട്ടുറുമ്പാകുന്നില്ല. നുമ്മ ദേ പോണു.



    ശുഭാശംസകൾ......







    ReplyDelete
  2. പലതരം വികാരങ്ങള്‍!

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. അവസാനം ഒരു ചിത്രമാക്കിക്കളഞ്ഞല്ലോ ...:( അതേതായാലും നന്നായി.. ഇല്ലേൽ കാണാമായിരുന്നു DOWN ടൌണ്‍ :P

    ReplyDelete
  5. രതിയിലും വൈവിധ്യം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം