Skip to main content

വൈകുന്നേരം

വൈകുന്നേരം 
സന്ധ്യ ആരുടെയോ 
ചുണ്ടിന്റെ
ചുവപ്പിലേക്ക് 
ചേക്കേറുന്നു 

പിടഞ്ഞകലുന്ന 
ഒറ്റ ചിറകുള്ള 
ചുംബനങ്ങൾ 

രാത്രി കുപ്പായം ഊരി 
രതിക്കുള്ള
തയ്യാറെടുപ്പിലാണ് 

വഴി വിളക്കുകൾ കത്തുന്നുണ്ട് 

എങ്കിലും 
വെളിച്ചത്തിന് 
നാണത്തിന്റെ 
നിറമാണ്  

അവ എന്നെ നോക്കി ചിരിക്കുന്നുണ്ട് 

ഞാൻ കണ്ടില്ലെന്നു നടിക്കുന്നു 

വഴിയിലെ മരങ്ങൾ 
വെളിച്ചം കടം വാങ്ങി 
ചിരിച്ചു കാണിക്കുന്നു 

തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക് 

എതിരെ വരുന്ന വാഹനങ്ങൾ 
പിറകിലേക്കുള്ള വഴി ചോദിക്കുന്നു

ഒറ്റ മുറിയുള്ള വീട്ടിൽ 
അടുക്കള പിണങ്ങി നില്പ്പാണ്‌
വെട്ടമില്ലാതെ 

ആ ഇരുട്ടിലാണ് എതിരെ വരുന്ന 
ഏതോ വാഹനത്തിന്റെ 
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്‌
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് .. 

Comments

  1. ആ ഇരുട്ടിലാണ് ഇതിരെ വരുന്ന-
    എതിരെ എന്നല്ലെ ശരി..?
    കവിത വായിച്ച് വശകലനം ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ട് ആശംസകൾ മാത്രം.

    ReplyDelete
    Replies
    1. നന്ദി വി കെ വളരെ ശരിയാണ് അത് തിരുത്തിയിട്ടുണ്ട്
      ആദ്യ വായനയക്ക്‌ അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കട്ടെ

      Delete
  2. ഏകാകികൾ എങ്ങിനെ അവസാനിക്കുന്നു എന്ന് ഇവിടെ വായിച്ചു
    അയ്യോ ഇതെന്റെ ജീവിതമാണല്ലോ എന്ന് അതോടൊപ്പം ഓർത്തു

    നല്ല കവിത

    ReplyDelete
  3. രാത്രി കുപ്പായം ഊരി
    രതിക്കുള്ള
    തയ്യാറെടുപ്പിലാണ് ..... :)

    ReplyDelete
  4. എതിരെ വരുന്ന വാഹനങ്ങൾ
    പിറകിലേക്കുള്ള വഴി ചോദിക്കുന്നു

    ReplyDelete
  5. വെളിച്ചത്തിന് നാണം ..അതുകൊണ്ട് ഇരുട്ടിന്റെ കുപ്പായം..

    ReplyDelete
  6. ഒറ്റ മുറിയുള്ള വീട്ടിൽ
    അടുക്കള പിണങ്ങി നില്പ്പാണ്‌
    വെട്ടമില്ലാതെ.....കൊള്ളാല്ലോ......

    ReplyDelete
  7. എവിടെ വെട്ടമില്ലേലും അടുക്കളേൽ വെട്ടമില്ലെങ്കിൽ പാടുപെടുമല്ലേ ഭായ്.? :)

    പ്രകാശം നിറയട്ടെ. മനസ്സിലും.സ്വപ്നങ്ങളിലും,ജീവിതത്തിലുമൊക്കെ...


    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  8. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  9. വെളിച്ചത്തിന് നാണത്തിന്റെ നിറമാണ്

    കറക്റ്റ്...

    ReplyDelete
  10. എങ്ങനെ ഇത്ര മനോഹരമായി ബിംബങ്ങള്‍ രചിക്കുന്നു എന്ന് ഒരസൂയക്കാരി മനസ്സില്‍ ചോദിക്കുന്നു!!!
    (അസൂയാശംസകള്‍ :) )

    ReplyDelete
  11. സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു ...ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,,,,? നല്ല വരികള്‍/// ആശയം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...