Skip to main content

സ്റ്റാറ്റസ് കവിതകൾ

(1)
ആത്മഗതം
-------------------
ഉത്തരം അറിയാത്ത
കുട്ടിയെ പോലെ
നീ 
എന്റെ മുന്നിൽ
മുടി അഴിച്ചിട്ട് 
തലകുനിച്ച് 
എഴുന്നേറ്റ് നില്ക്കുന്നു 

ഗൃഹപാഠം
ചെയ്യാത്ത കുറ്റത്തിന്
വഴക്ക് പറയാതെ
നോക്കി നോവിക്കാതെ
ഇരിക്കുവാനുള്ള ആഗ്യം
തകർന്ന മനസ്സുകൊണ്ട്
നീ കാണാതെ കാട്ടി
ഞാൻ
അടുത്ത കുട്ടിയിലേയ്ക്ക്
മെല്ലെ നടക്കുന്നു

കൂടെ
ചിഹ്നം നഷ്ടപ്പെട്ടിട്ടും
പ്രസക്തി നഷ്ടപെടാത്ത
ചോദ്യമായി
എന്റെ പ്രണയവും

തോല്ക്കാൻ എനിക്ക് മനസ്സില്ല
എന്നുള്ളത്
ബഹുവചനം നഷ്ടപ്പെട്ട
ഒരു പഴയ പാട്ടിന്റെ
വരികൾ മാത്രം അല്ല,
സ്നേഹം കൊതിക്കുന്ന
ഒരു ആത്മാവിന്റെ
നിശബ്ദ ഗദ്ഗദം കൂടിയാണ്
എന്നൊരു അശരീരി
ആത്മഗതം പോലെ
ഞാൻ മാത്രം കേൾക്കുന്നു


(2)
പ്രതീക്ഷ
________________
ഓരോ ഉച്ചയും
പരാജയപ്പെട്ട പ്രഭാതങ്ങളാണ്

പ്രഭാതങ്ങൾ
ഉണരാൻ വൈകി പോയ
നിഷ്കളങ്ക ബാല്യകൌമാരങ്ങളും

ഉണർന്നു വിജയിച്ചു
എന്ന് കരുതി
എത്തപ്പെടുന്ന 
സായന്തനങ്ങൾ
ചിത വെട്ടം കൊളുത്തിയ
സന്ധ്യകളാണ്

അത് മരണഇരുട്ടിലേയ്ക്കുള്ള
വെറും വഴികാട്ടികൾ

എന്നാലും
ജീവിതമേ
ബാക്കി വച്ച ഓരോ പ്രഭാതവും
പുനര്ജനികളാണ്,
പ്രണയം നുകരാൻ സൌന്ദര്യം കാണാൻ
വീണ്ടും ഒരു കൊച്ചു തെറ്റ് ചെയ്തു
പശ്ചാത്തപിക്കാൻ
ആ തെറ്റിലേയ്ക്ക്
എന്നത്തേയും പോലെ ഇന്നും
ജീവിതം പുനരാരംഭിക്കട്ടെ


(3)
കൂർക്കം  
_________
എന്റെ ശ്വാസങ്ങൾക്ക്
ആലിംഗന തൊട്ടിൽ കെട്ടി
ചുംബന താരാട്ട് മൂളി
മധുര സ്വപ്നം കാട്ടി
നിന്റെ ഇമകൾ കൊണ്ട്
പുതപ്പിച്ചു
നിന്റെ നിശ്വാസങ്ങളിൽ
ഉറക്കിയ നീ

ന്നാലും രാവിലെ 
ഉറക്കം വിട്ടു ഞാൻ
എണീക്കുമ്പോ
ചോദിക്കട്ടെ
ഉറങ്ങിയിരുന്നോ നീ
ഇന്നലെ എങ്കിലും
ഞാൻ ഇതുവരെ
കണ്ടിട്ടില്ലാത്ത
കേട്ടിട്ടില്ലാത്ത
എന്റെ സ്വന്തം
കൂർക്കമേ

ഉറക്കത്തിന്റെ
തെറ്റിയ സ്പെല്ലിങ്ങ്
പോലുള്ള കൂർക്കമേ,
നിന്നെ ആരോ
ദു:സ്വപ്നം കാണുന്നു.......


(4)
കൃഷ്ണമണി
_________
നിന്നെ നോക്കി
തിരഞ്ഞെടുത്ത തെറ്റിന്
നീ എന്റെ
കാഴ്ച്ചയിൽ തേച്ച
കറുത്ത മഷി
നീലച്ചു കിടപ്പുണ്ടെന്റെ
കണ്ണുകളിൽ
നിന്നെ എന്റെ കണ്ണിലെ
കൃഷ്ണമണി ആയി
എന്നും
നോക്കുവാൻ മാത്രം



(5)
ആദ്യപ്രവാസി
______________
ആകാശം പ്രവാസിയാണ്..
മഴ;
ഭൂമിയ്ക്ക്
നനവിന്റെ ഭാഷയിൽ
എഴുതുന്ന
പ്രണയ ലേഖനവും



(6)
പാതി മഴ
__________

എന്റെ ആകാശത്ത്
ഞാൻ
മാറ്റി വയ്ക്കാറുണ്ടിപ്പോഴും
നിനക്കായിമാത്രം
ഞാൻ നനഞ്ഞ
പാതി മഴ!

Comments

  1. ഗൃഹപാഠം
    ചെയ്യാത്ത കുറ്റത്തിന്
    വഴക്ക് പറയാതെ
    നോക്കി നോവിക്കാതെ
    ഞാൻ
    അടുത്ത കുട്ടിയിലേയ്ക്ക്
    മെല്ലെ നടക്കുന്നു

    ReplyDelete
  2. നാലു കവിതകളും ഇഷ്ടമായി ബൈജു ഭായ്‌. എന്നാലും "പ്രതീക്ഷയും", "കൂർക്കവും" ഇത്തിരി കൂടുതൽ ഇഷ്ടപ്പെട്ടു.


    നല്ല കവിതകൾ

    ശുഭാശംസകൾ.....





    ReplyDelete
  3. ആഹാ.....
    വീണ്ടും ഈ വഴിയില തിരികെ എത്തി അല്ലെ

    ReplyDelete
  4. കൃഷ്ണ മണി ...ഒരു തരം അധിനിവേശം ..! നന്നായി ..ആശംസകള്‍ ..!

    ReplyDelete
  5. സ്റ്റാറ്റസുകളിൽ കവിത വായിച്ചിരുന്നു
    ഇപ്പോൾ കവിതയിലൂടെ സ്റ്റാറ്റസും വായിച്ചു

    കവിതകൾ ഇനിയും പെയ്തിറങ്ങട്ടെ....

    ReplyDelete
  6. നന്നായിരിക്കുന്നു
    എഫ് ബി യില്‍ പെയ്തിറങ്ങുന്നത് ആസ്വദിക്കുന്നുണ്ട്.....
    ആശംസകള്‍

    ReplyDelete
  7. കവിതകൾ ഏറെ ഇഷ്ടമായി ബൈജു ആശംസകൾ .

    ReplyDelete
  8. ലളിതമാകുമ്പോള്‍ കൂടുതല്‍ ഭംഗിയാവുന്നു.ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വരികള്‍ :) സല്യൂട്ട്

    ReplyDelete
  9. ആസ്വദിച്ചു നാലു കവിതകളും ...
    ഹൃദയം നിറഞ്ഞ ആശംസകൾ

    ReplyDelete
  10. സ്റ്റാറ്റസ് നിലനിര്‍ത്തി!!

    ReplyDelete
  11. These status poems are beautiful .Aadyapravaasi orupaadishtaayi. All the others are up to the mark.Kavitha peythirangunnu, puma ram puuthulayunnu

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...