Skip to main content

സഹായഹസ്തം


ആരും നനയുവാനില്ലാത്തത് കൊണ്ടാവണം 
പായൽ പിടിച്ച മഴ 
ആരും നീന്തുവാനിറങ്ങാത്ത 
ഒരു കുളത്തിലേയ്ക്ക് 
കുളിക്കുവാനിറങ്ങുമ്പോൾ 
കാൽ വഴുതി 
തെന്നി
വീണു പോയത്

അതിനെ പുഴ എന്ന് വിളിച്ചു
കളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം

കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട്
മടി പിടിച്ചു
പൊടി പിടിച്ച ആകാശം
മാറാല പിടിച്ച മേഘങ്ങളെ
തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ
അത് കണ്ടു കാണില്ല

തിരക്ക് എന്ന തെരുവിലൂടെ
മാനം നഷ്ടപ്പെടാതെ
സ്വകാര്യമായി സഞ്ചരിക്കുന്ന
വിജന മനസ്സുള്ള
ഏതോ സൂര്യ ഹൃദയമാകും
ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം
നീരാവി പോലെ നീട്ടി

കടലുപ്പ്‌ തേയ്ച്ചു
ആ മുറിവുകൾ 
ഉണക്കിയിട്ടുണ്ടാവുക

Comments

  1. Enthoru bhaavana.
    Aasamsakal.

    ReplyDelete
  2. നഷ്ടസ്വപ്നങ്ങള്‍ വരച്ച ഈ വരികള്‍ വായിക്കേ ഓര്‍മ്മകളുടെ ചിറകണിഞ്ഞ് ഭൂതകാലത്തിലേക്ക് പറന്നു പോയി ഏതെങ്കിലും തീരത്തിരിക്കാന്‍ തോന്നുന്നു.

    ReplyDelete
  3. അടുത്തെത്താതെ പോയ
    കൈവിരലുകള്‍ കൂട്ടിപിടിക്കാന്‍
    പിറകേയോടുന്ന ബാല്യത്തിന്‍
    നിഷ്കളങ്കത..rr

    ReplyDelete
  4. ഭാവദീപ്തം.....

    ReplyDelete
  5. മനോഹരം.... ഒരുപാടിഷ്ടായി ഈ കവിത

    ReplyDelete
  6. വേണ്ടാത്ത ചിന്ത ഉഗ്രന്‍ കവിത :) നല്ല കവിതകള്‍ പിറക്കുമെങ്കില്‍ വേണ്ടാത്ത ചിന്തയും നല്ലതല്ലേ :)

    ReplyDelete
  7. ഭായീടെ ഭാവന പോകുന്ന വഴി അമേരിക്കയുടെ ചാരക്കണ്ണുകൾക്കു പോലും കണ്ടുപിടിക്കാൻ പറ്റില്ല കേട്ടോ ? ഹ...ഹ..ഹ..


    മനോഹരമായി എഴുതി

    ശുഭാശംസകൾ.....

    ReplyDelete
  8. aarum parakkuvanillaaththathu kondu podi pidichcha aakasham

    ReplyDelete
  9. നല്ല കവിത. അതിലും നല്ല ഭാവന

    ReplyDelete
  10. അതിനെ പുഴ എന്ന് വിളിച്ചു
    കളിയാക്കി
    തിരിഞ്ഞു നോക്കാതെ പോയത്
    ഏതോ വെകളി പിടിച്ച
    കാറ്റായിരിക്കണം

    ബൈജു നിങ്ങള് പുലിയാട്ടോ ..

    ReplyDelete
  11. ഒരു കാര്യം............ ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം ... കവിതകളെല്ലാം ആശയ സമ്പന്നം.. പക്ഷെ താളം ഒരേ പോലെ ആയിപ്പോകുന്നുണ്ടോ

    ReplyDelete
  12. കടലുപ്പുകൊണ്ട് തേയ്ച്ചാലും ആ മുറിവുകൾ ഉണങ്ങില്ല...

    ReplyDelete
  13. എന്തൊരു ഭാവനാവിലാസം

    ReplyDelete
  14. മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം