Skip to main content

രണ്ടു എപ്പിസോഡുകൾ


കല്യാണമണ്ഡപങ്ങൾ

പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച്  തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതും



സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ

സിഗററ്റ്  വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും 
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു  കാമം
പുകയില്ലാതെ
തീ മാത്രമായി 
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും

Comments

  1. രണ്ടു കവിതയും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  2. കവിതകൾ പതിവുപോലെ ഹൃദ്യം -
    1. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല
    ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ...
    എന്ന പഴയ സിനിമാഗാനം ഓര്മ്മ വരുന്നു.

    2. ഒരൽപം ''തല തിരിഞ്ഞ'' എന്റെ ഒരു പഴയ പരിചയക്കാരൻ പറഞ്ഞത് -
    അയ്യോ, അവൾ സിഗരറ്റു വലിക്കുന്നു. അപ്പോൾ? അവൾ ''എന്തിനും'' തയ്യാറായിരിക്കും!
    ഞാനൊന്ന് മുട്ടിനോക്കട്ടെ - എന്നാണ്. ഉടൻ, ഞാൻ സ്ഥലം വിടട്ടെ എന്നും പറഞ്ഞു
    രംഗത്തുനിന്നും മാറി.

    ReplyDelete
  3. കാശാണ് വേണ്ടത് .കല്യാണമോ സിനിമയോ എന്തും ആയികൊള്ളട്ടെ...പുകവലി പാടില്ല, അതു കൊണ്ടാണേത്രെ ഊതികളയുന്നത് - ഒരു സ്മോക്കര്‍ എന്താണല്ലേ.

    ReplyDelete
  4. ഒന്നും രണ്ടും പറഞ്ഞ് ദേവാലയത്തില്‍ പുകവലി പാടില്ല

    ReplyDelete
  5. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണവും,പിന്നെ...
    കവിതകള്‍ രണ്ടും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. രണ്ടും വായിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയത് കൊട്ടക യുടെ കാര്യത്തിലാ

    ReplyDelete
  7. സിഗററ്റ് വലിക്കുന്ന സ്ത്രീകളോട് എനിക്ക് കൂടുതൽ പ്രിയം .....

    ReplyDelete
    Replies
    1. സർവശ്രീ
      ജോസ് ലെറ്റ്
      ഡോക്ടർ
      അനീഷ്‌
      അജിത്ഭായ്
      തങ്കപ്പൻ ചേട്ടൻ
      അനുരാജ്
      കൊമ്പൻ
      നിധീഷ്
      പ്രദീപ്‌ ഭായ്
      എല്ലാവർക്കും വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

      Delete
    2. ബൈജു ഭായ്,

      നിങ്ങൾക്കെങ്ങിനെയാ ഈ പ്രമേയങ്ങളൊക്കെ കിട്ടുന്നത്?നിസ്സാര കാര്യങ്ങൾ അനായാസം കവിതയായി വിരിയുന്ന അപൂർവ്വ കാഴ്ച്ച!
      അഭിനന്ദനങ്ങൾ...

      നമ്മുടെ അനുരാജും ഭായിയെപ്പോലെ തന്നെ ഒരു പുലിയാ ഇക്കാര്യത്തിൽ.കുറച്ചു കൂടി ശ്രദ്ധിച്ചാൽ കാവ്യ രംഗത്ത് ഏറെ ശോഭിക്കാം.ഭംഗിവാക്കല്ല കേട്ടോ.


      സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

      ശുഭാശംസകൾ...

      Delete
    3. സൌഗന്ധികം നന്ദി അനുരാജ് ശരിക്കും ഒരു കഥാകാരൻ ആണ് കുംകുമത്തിൽ വന്ന കഥ വായിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു കവിതയിലും വല്ലാത്ത ക്രാഫ്റ്റ് ആണ് ഓരോ ജീവിത സംഭവങ്ങളും അവതരിപ്പിക്കുന്നത്‌ ബ്ലോഗ്ഗിലെ ഒരു കൊച്ചു സത്യൻ അന്തികാട് തന്നെ ആണ് അനുരാജ്
      അഭിപ്രായത്തിനും വായനക്കും നന്ദി സന്തോഷം സൌഗന്ധികം ആശംസകളും

      Delete
  8. Replies
    1. നന്ദി കുസുമം വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!