Skip to main content

രണ്ടു എപ്പിസോഡുകൾ


കല്യാണമണ്ഡപങ്ങൾ

പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച്  തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതും



സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ

സിഗററ്റ്  വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും 
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു  കാമം
പുകയില്ലാതെ
തീ മാത്രമായി 
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും

Comments

  1. രണ്ടു കവിതയും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  2. കവിതകൾ പതിവുപോലെ ഹൃദ്യം -
    1. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല
    ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ...
    എന്ന പഴയ സിനിമാഗാനം ഓര്മ്മ വരുന്നു.

    2. ഒരൽപം ''തല തിരിഞ്ഞ'' എന്റെ ഒരു പഴയ പരിചയക്കാരൻ പറഞ്ഞത് -
    അയ്യോ, അവൾ സിഗരറ്റു വലിക്കുന്നു. അപ്പോൾ? അവൾ ''എന്തിനും'' തയ്യാറായിരിക്കും!
    ഞാനൊന്ന് മുട്ടിനോക്കട്ടെ - എന്നാണ്. ഉടൻ, ഞാൻ സ്ഥലം വിടട്ടെ എന്നും പറഞ്ഞു
    രംഗത്തുനിന്നും മാറി.

    ReplyDelete
  3. കാശാണ് വേണ്ടത് .കല്യാണമോ സിനിമയോ എന്തും ആയികൊള്ളട്ടെ...പുകവലി പാടില്ല, അതു കൊണ്ടാണേത്രെ ഊതികളയുന്നത് - ഒരു സ്മോക്കര്‍ എന്താണല്ലേ.

    ReplyDelete
  4. ഒന്നും രണ്ടും പറഞ്ഞ് ദേവാലയത്തില്‍ പുകവലി പാടില്ല

    ReplyDelete
  5. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണവും,പിന്നെ...
    കവിതകള്‍ രണ്ടും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. രണ്ടും വായിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയത് കൊട്ടക യുടെ കാര്യത്തിലാ

    ReplyDelete
  7. സിഗററ്റ് വലിക്കുന്ന സ്ത്രീകളോട് എനിക്ക് കൂടുതൽ പ്രിയം .....

    ReplyDelete
    Replies
    1. സർവശ്രീ
      ജോസ് ലെറ്റ്
      ഡോക്ടർ
      അനീഷ്‌
      അജിത്ഭായ്
      തങ്കപ്പൻ ചേട്ടൻ
      അനുരാജ്
      കൊമ്പൻ
      നിധീഷ്
      പ്രദീപ്‌ ഭായ്
      എല്ലാവർക്കും വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

      Delete
    2. ബൈജു ഭായ്,

      നിങ്ങൾക്കെങ്ങിനെയാ ഈ പ്രമേയങ്ങളൊക്കെ കിട്ടുന്നത്?നിസ്സാര കാര്യങ്ങൾ അനായാസം കവിതയായി വിരിയുന്ന അപൂർവ്വ കാഴ്ച്ച!
      അഭിനന്ദനങ്ങൾ...

      നമ്മുടെ അനുരാജും ഭായിയെപ്പോലെ തന്നെ ഒരു പുലിയാ ഇക്കാര്യത്തിൽ.കുറച്ചു കൂടി ശ്രദ്ധിച്ചാൽ കാവ്യ രംഗത്ത് ഏറെ ശോഭിക്കാം.ഭംഗിവാക്കല്ല കേട്ടോ.


      സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

      ശുഭാശംസകൾ...

      Delete
    3. സൌഗന്ധികം നന്ദി അനുരാജ് ശരിക്കും ഒരു കഥാകാരൻ ആണ് കുംകുമത്തിൽ വന്ന കഥ വായിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു കവിതയിലും വല്ലാത്ത ക്രാഫ്റ്റ് ആണ് ഓരോ ജീവിത സംഭവങ്ങളും അവതരിപ്പിക്കുന്നത്‌ ബ്ലോഗ്ഗിലെ ഒരു കൊച്ചു സത്യൻ അന്തികാട് തന്നെ ആണ് അനുരാജ്
      അഭിപ്രായത്തിനും വായനക്കും നന്ദി സന്തോഷം സൌഗന്ധികം ആശംസകളും

      Delete
  8. Replies
    1. നന്ദി കുസുമം വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..