Skip to main content

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ

അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും  ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം

തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ  ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം  പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം

ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത  കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ  ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!

Comments

  1. ലോകാവസാനം വരെ വണ്ടിക്കാളകള്‍ ഉണ്ടായിരിക്കണം.

    ReplyDelete
  2. വണ്ടിക്കാളകള്‍ എത്രഭാരം വലിച്ചാലും അവസാനം കശാപ്പുശാലകളില്‍ത്തന്നെ അവസാനം...

    ReplyDelete
  3. അര്‍ത്ഥഗര്‍ഭവും,ശക്തവുമായ വരികള്‍
    ദുര്‍വിധിയുടെ കാലമെന്ന ദുര്‍ഘട പാതയിലൂടെ.......
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. വണ്ടിക്കാളയൊന്ന് ഉണ്ടെന്ന് പറയുന്നത് ചില്ലറക്കാര്യമാണോ...??!!

    ReplyDelete
  5. ബലം ക്ഷയിക്കുമ്പോള്‍ അറവുശാല വരെ മാത്രം എത്തുന്ന വണ്ടിക്കാളകള്‍.....

    ReplyDelete
  6. നന്നായിരിക്കുന്നു സഹോദരാ ...
    ആശംസകൾ
    ഇതും കാണുമല്ലോ
    http://www.vithakkaran.blogspot.in/

    ReplyDelete
  7. എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
    സർവശ്രീ
    അനീഷ്‌ കാത്തി
    വീകെ
    അനുരാജ്
    പ്രദീപ്‌ മാഷ്
    നിധീഷ്
    തങ്കപ്പൻചേട്ടൻ
    രാംജിഭായ്
    അജിത്‌ ഭായ്
    മഴയിലൂടെ
    ഉണ്ണിയേട്ടൻ
    ബിബിൻ ജോസ്
    വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
    സ്നേഹപൂർവ്വം

    ReplyDelete
  8. വായിച്ചു. എഴുത്ത് തുടരുക

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുഗോപാൽ സർ വളരെ നന്ദി സ്നേഹം

      Delete
  9. ഇതു പോലെ ചില മനുഷ്യജന്മങ്ങളുമുണ്ട്‌ ഭായ്‌.

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...