Skip to main content

തിരക്കിന്റെ പുസ്തകം

ഇടവേളകൾ കൊണ്ട്
പൊതിയിട്ട പുസ്തകം

ഷൂട്ട് ചെയ്യുവാൻ
ഒന്നുമില്ലാത്തത് കൊണ്ട്
പാട്ടെഴുതി
കവിതയെന്ന് തിരുത്തി
സിനിമയെന്ന് പേരിട്ട്
വായിക്കുന്നതായി അഭിനയിക്കുന്നു

പഴയൊരു
കാത്തുനിൽപ്പിന്റേയും
മാറ്റിനിയുടേയും
അഭിനയത്തിന്റേയും
ലായനി

പാട്ടുവെച്ചുകെട്ടിയാൽ
എങ്ങോട്ടുവേണമെങ്കിലും
വളഞ്ഞുപോയേക്കാവുന്ന
തീവണ്ടികളുടെ
പേജുകളുടെ
ഒരു കൂട്ടം

നടന്നുപോകുമ്പോൾ
കടന്നുപോകുന്ന തീവണ്ടിയുടെ ജാലകത്തിൽ
കാൽതട്ടിവിഴുന്ന
ഒരു കുട്ടിയുടെ ചിത്രമുണ്ട്
മനസ്സിൽ

തൊട്ടാവാടിയുടെ ഇലകൾ
തൊട്ടുതൊട്ട്
മടക്കിയത്

തൽക്കാലം
നടക്കുന്നിടത്തൊക്കെ
പ്ലാസ്റ്റർ ഓഫ് പാരീസിൽ
ഒരു തിരക്ക് മാത്രം തീർക്കുന്നു..

Comments

  1. ഷൂട്ട് ചെയ്യുവാൻ
    ഒന്നുമില്ലാത്തത് കൊണ്ട്
    പാട്ടെഴുതി
    കവിതയെന്ന് തിരുത്തി
    സിനിമയെന്ന് പേരിട്ട്
    വായിക്കുന്നതായി അഭിനയിക്കുന്നു...!

    ReplyDelete

Post a Comment