Skip to main content

തരിശ്ശിടാവുന്ന ഒരു മുഖം

നരച്ച താടിയുടെ
ചിലങ്ക അണിഞ്ഞ മുഖം

ഏതു നിമിഷവും
വെച്ചേക്കാവുന്ന ഒരു നൃത്തം
ഉടലിന് വെളിയിൽ
ആ മുഖം
കൊണ്ടുനടക്കുന്നു

ജീവിതത്തിലെ പ്രണയം
ഒരു മരണാനന്തരനൃത്തമാണെന്ന്
മുഖത്തോടൊപ്പം
അയാളും വിശ്വസിക്കുന്നു

ആ വിശ്വാസത്തെ
അരക്കിട്ട് ഉറപ്പിയ്ക്കുവാൻ
ആവർത്തിച്ചാവർത്തിച്ച്
അയാൾ
ശ്വസിക്കുന്നു

ശ്വസിയ്ക്കുക
എന്നാൽ
മറക്കുകയാണെന്ന്
അയാൾ വിശ്വസിക്കുന്നു

ജീവിയ്ക്കുവാൻ
പ്രണയിക്കുവാൻ
മരിയ്ക്കുവാൻ

ശ്വസിക്കാത്തപ്പോൾ
അയാൾക്ക് വേണ്ടി ശ്വസിക്കുവാൻ
ജനാധിപത്യമാർഗ്ഗത്തിൽ
ജനങ്ങളെ
എന്നപോലെ,
അതിന്റെ ചെകിളകളിലൂടെ ശ്വസിച്ച്
അതിന്റെ ചെതുമ്പലുകൾ പുതച്ച്
അയാൾ
കൊണ്ടുനടക്കുന്ന
മീൻ

കടലിന്റെ ഉടമസ്ഥൻ

അതിനേക്കാൾ
അയാളുടെ
ഭ്രാന്തിന്റെ അവകാശി
അയാളുടെ വേദനകളുടെ
അവകാശി
എന്ന നിലയിൽ
സമ്പന്നൻ

ഉറപ്പ്,
ശരീരം ഒരു ഹാഷ് ടാഗാണ്
ഏത് വേദന തിരഞ്ഞെടുക്കണം
എന്ന സൗകര്യത്തിന്
മുമ്പിൽ
മനസ്സില്ലാതെ
മുഖമില്ലാതെ
നിൽക്കുമ്പോൾ.

Comments

  1. ശരീരം ഒരു ഹാഷ് ടാഗാണ്
    ഏത് വേദന തിരഞ്ഞെടുക്കണം
    എന്ന സൗകര്യത്തിന് മുമ്പിൽ
    മനസ്സില്ലാതെ മുഖമില്ലാതെ നിൽക്കുമ്പോൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...