Skip to main content

മഴവില്ലിന്റെ കുഞ്ഞ്

ആകാശചെരുവിൽ
 ഞാനും മഴവില്ലിന്റെ കുഞ്ഞും

 തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ 
കിലുകിലാ കുഞ്ഞു ചിരിക്കുന്നു

 മഴവില്ലിന്റെ കുഞ്ഞിന്‌ ഉറക്കമില്ല

 രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്‌
 കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല

 ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്

 വിരിയാറായ മന്ദാരമൊട്ടിൽ
 വീണ് തുടങ്ങി..
മഞ്ഞ്

 തണുപ്പിന്റെ ആദ്യതരി


 ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
 രണ്ട് നക്ഷത്രങ്ങൾ
തികച്ച്

 ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി 

ഉറക്കം വരുന്നില്ല...


നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി

 ഇനി എന്നാണാവോ…
 വസന്തത്തിന്റെ കേട്ടെഴുത്ത്!

Comments

  1. (ഇന്നലെകൾ നിലാവിന് വിറ്റ്
    പലപ്പോഴായി
    മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
    ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
    അരചന്ദ്രന്റെ ബാക്കി  )



    നന്നായി ഇഷ്ടപ്പെട്ടു.!!!

    ReplyDelete
  2. മനോഹരമായ മോഷണങ്ങൾ!!!

    ReplyDelete
  3. ആഹാ.. വസന്തത്തിന്‍റെ കേട്ടെഴുത്ത്..

    ReplyDelete
  4. മാനത്തുണ്ടാകുന്ന മായ മോഷണങ്ങളൂടെ വിസ്മയക്ക്‍ാഴ്ച്ചകൾ ....

    ReplyDelete
  5. മനോഹര വരികള്‍... വായിച്ചിട്ടു മതിവരുന്നില്ല...

    ReplyDelete
  6. ബൈജൂ.. സുന്ദരം...ഭാവനകളുടെ ആവനാഴി..ആശംസകൾ..

    ReplyDelete
  7. കേട്ടെഴുത്തിനായി...........
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ