Skip to main content

മഴവില്ലിന്റെ കുഞ്ഞ്

ആകാശചെരുവിൽ
 ഞാനും മഴവില്ലിന്റെ കുഞ്ഞും

 തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ 
കിലുകിലാ കുഞ്ഞു ചിരിക്കുന്നു

 മഴവില്ലിന്റെ കുഞ്ഞിന്‌ ഉറക്കമില്ല

 രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്‌
 കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല

 ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്

 വിരിയാറായ മന്ദാരമൊട്ടിൽ
 വീണ് തുടങ്ങി..
മഞ്ഞ്

 തണുപ്പിന്റെ ആദ്യതരി


 ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
 രണ്ട് നക്ഷത്രങ്ങൾ
തികച്ച്

 ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി 

ഉറക്കം വരുന്നില്ല...


നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി

 ഇനി എന്നാണാവോ…
 വസന്തത്തിന്റെ കേട്ടെഴുത്ത്!

Comments

  1. (ഇന്നലെകൾ നിലാവിന് വിറ്റ്
    പലപ്പോഴായി
    മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
    ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
    അരചന്ദ്രന്റെ ബാക്കി  )



    നന്നായി ഇഷ്ടപ്പെട്ടു.!!!

    ReplyDelete
  2. മനോഹരമായ മോഷണങ്ങൾ!!!

    ReplyDelete
  3. ആഹാ.. വസന്തത്തിന്‍റെ കേട്ടെഴുത്ത്..

    ReplyDelete
  4. മാനത്തുണ്ടാകുന്ന മായ മോഷണങ്ങളൂടെ വിസ്മയക്ക്‍ാഴ്ച്ചകൾ ....

    ReplyDelete
  5. മനോഹര വരികള്‍... വായിച്ചിട്ടു മതിവരുന്നില്ല...

    ReplyDelete
  6. ബൈജൂ.. സുന്ദരം...ഭാവനകളുടെ ആവനാഴി..ആശംസകൾ..

    ReplyDelete
  7. കേട്ടെഴുത്തിനായി...........
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!