Skip to main content

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു
അത്രയും തണുപ്പിച്ച്
ഓരോ അണുവിനേയും
രാത്രി
കെട്ടിപ്പുണരുന്നുണ്ടായിരുന്നു
എനിക്ക് മുകളിൽ
ഗുരുത്വാകർഷണത്തിന്റെ
ഞെട്ട് പോലെ
ഏതു നിമിഷവും
ഞാനടർന്നു വീണേക്കാവുന്ന
രണ്ടു ചുണ്ടുകൾ
അടർന്നു വീണത്‌ പോലെ
അവ ചുംബിച്ചു
വാരി പുതച്ചു
തണുത്തു വിറച്ചു
അന്തരീക്ഷത്തിൽ
അത്രയും ഉയരത്തിൽ
പിടിച്ചുനിൽക്കുവാൻ
ഞാൻ ശ്രമിക്കുന്നതിനിടയിൽ,
അത്രയും
ഉയരം കുറച്ചു
വിഭജിക്കുവാനുള്ള അക്കം പോലെ
എന്റെ അരികിലേയ്ക്ക്
ആകാശത്തിനെ തന്നെ
അവൾ
താഴ്ത്തിയിറക്കുന്നു
ജാലകത്തിന് വെളിയിൽ
ചില്ലിലൂടെ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ
എന്നിലേയ്ക്കിറ്റിക്കുകയാണ്
അവൾ
എനിക്ക്
ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു

വെട്ടം കുറച്ചു
അവളുടെ ഉടലിലാകെ
ഞാൻ കൊളുത്തിവെയ്ക്കുന്ന
മെഴുകുതിരികൾ
ഉറങ്ങാത്തപ്പോൾ
ഒക്കെ
ഞങ്ങൾ
ഇണചേർന്നിരുന്നത് പോലെ
ഇണ ചേരാതിരുന്നപ്പോഴൊക്കെ
അരണ്ടവെളിച്ചത്തിൽ
ഞങ്ങൾ കണ്ടുകൊണ്ടിരുന്ന
ഒരിക്കലും നിറം ഉണങ്ങാത്ത
ചുവരിലെ ചിത്രങ്ങൾ
സംസാരിക്കുന്ന
ജലം പോലെ
അവ ചുവരിലുലയുന്നു

ഉറങ്ങുകയാണെന്ന് കരുതി
ഞങ്ങൾ കാണാതെ
ആ ചിത്രങ്ങൾ
ശബ്ദമില്ലാതെ
ഊരി വെച്ച്
നിലത്തേയ്ക്കിറങ്ങി
കിടക്കുകയാണ്
അടുത്തടുത്തുള്ള
രണ്ടു ചുവരുകൾ
ചുവരുകളുടെ
വസ്ത്രങ്ങൾ പോലെ
ചുറ്റും നിലത്ത്
നിറം അഴിഞ്ഞുകിടക്കുന്ന
ചിത്രങ്ങൾ
അത്രയും ചലനരഹിതമായി
മുടിയിലെ നരപോലെ
മിഴികളിൽ നിമീലിത നിറച്ചു
രതിയ്ക്കുള്ള ധ്യാനത്തിലാണ്
താഴെ കിടന്നു കഴിഞ്ഞ;
ചുവരുകൾ
ചുറ്റും ഉയർന്ന് കേൾക്കാവുന്ന
ഞങ്ങളുടെ ശ്വാസത്തിന്റെ
ശീൽക്കാരം മാത്രം
എങ്ങും നിശബ്ദത
പെട്ടെന്ന്
അത്രയും മൃദുവായി
മുലഞെട്ടൊരു പാട്ട്
എന്റെ ചുണ്ടിൽ വെയ്ക്കുന്നു!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...