Skip to main content

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു
അത്രയും തണുപ്പിച്ച്
ഓരോ അണുവിനേയും
രാത്രി
കെട്ടിപ്പുണരുന്നുണ്ടായിരുന്നു
എനിക്ക് മുകളിൽ
ഗുരുത്വാകർഷണത്തിന്റെ
ഞെട്ട് പോലെ
ഏതു നിമിഷവും
ഞാനടർന്നു വീണേക്കാവുന്ന
രണ്ടു ചുണ്ടുകൾ
അടർന്നു വീണത്‌ പോലെ
അവ ചുംബിച്ചു
വാരി പുതച്ചു
തണുത്തു വിറച്ചു
അന്തരീക്ഷത്തിൽ
അത്രയും ഉയരത്തിൽ
പിടിച്ചുനിൽക്കുവാൻ
ഞാൻ ശ്രമിക്കുന്നതിനിടയിൽ,
അത്രയും
ഉയരം കുറച്ചു
വിഭജിക്കുവാനുള്ള അക്കം പോലെ
എന്റെ അരികിലേയ്ക്ക്
ആകാശത്തിനെ തന്നെ
അവൾ
താഴ്ത്തിയിറക്കുന്നു
ജാലകത്തിന് വെളിയിൽ
ചില്ലിലൂടെ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ
എന്നിലേയ്ക്കിറ്റിക്കുകയാണ്
അവൾ
എനിക്ക്
ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു

വെട്ടം കുറച്ചു
അവളുടെ ഉടലിലാകെ
ഞാൻ കൊളുത്തിവെയ്ക്കുന്ന
മെഴുകുതിരികൾ
ഉറങ്ങാത്തപ്പോൾ
ഒക്കെ
ഞങ്ങൾ
ഇണചേർന്നിരുന്നത് പോലെ
ഇണ ചേരാതിരുന്നപ്പോഴൊക്കെ
അരണ്ടവെളിച്ചത്തിൽ
ഞങ്ങൾ കണ്ടുകൊണ്ടിരുന്ന
ഒരിക്കലും നിറം ഉണങ്ങാത്ത
ചുവരിലെ ചിത്രങ്ങൾ
സംസാരിക്കുന്ന
ജലം പോലെ
അവ ചുവരിലുലയുന്നു

ഉറങ്ങുകയാണെന്ന് കരുതി
ഞങ്ങൾ കാണാതെ
ആ ചിത്രങ്ങൾ
ശബ്ദമില്ലാതെ
ഊരി വെച്ച്
നിലത്തേയ്ക്കിറങ്ങി
കിടക്കുകയാണ്
അടുത്തടുത്തുള്ള
രണ്ടു ചുവരുകൾ
ചുവരുകളുടെ
വസ്ത്രങ്ങൾ പോലെ
ചുറ്റും നിലത്ത്
നിറം അഴിഞ്ഞുകിടക്കുന്ന
ചിത്രങ്ങൾ
അത്രയും ചലനരഹിതമായി
മുടിയിലെ നരപോലെ
മിഴികളിൽ നിമീലിത നിറച്ചു
രതിയ്ക്കുള്ള ധ്യാനത്തിലാണ്
താഴെ കിടന്നു കഴിഞ്ഞ;
ചുവരുകൾ
ചുറ്റും ഉയർന്ന് കേൾക്കാവുന്ന
ഞങ്ങളുടെ ശ്വാസത്തിന്റെ
ശീൽക്കാരം മാത്രം
എങ്ങും നിശബ്ദത
പെട്ടെന്ന്
അത്രയും മൃദുവായി
മുലഞെട്ടൊരു പാട്ട്
എന്റെ ചുണ്ടിൽ വെയ്ക്കുന്നു!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വ

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരിക്കുന്നില