Skip to main content

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു
അത്രയും തണുപ്പിച്ച്
ഓരോ അണുവിനേയും
രാത്രി
കെട്ടിപ്പുണരുന്നുണ്ടായിരുന്നു
എനിക്ക് മുകളിൽ
ഗുരുത്വാകർഷണത്തിന്റെ
ഞെട്ട് പോലെ
ഏതു നിമിഷവും
ഞാനടർന്നു വീണേക്കാവുന്ന
രണ്ടു ചുണ്ടുകൾ
അടർന്നു വീണത്‌ പോലെ
അവ ചുംബിച്ചു
വാരി പുതച്ചു
തണുത്തു വിറച്ചു
അന്തരീക്ഷത്തിൽ
അത്രയും ഉയരത്തിൽ
പിടിച്ചുനിൽക്കുവാൻ
ഞാൻ ശ്രമിക്കുന്നതിനിടയിൽ,
അത്രയും
ഉയരം കുറച്ചു
വിഭജിക്കുവാനുള്ള അക്കം പോലെ
എന്റെ അരികിലേയ്ക്ക്
ആകാശത്തിനെ തന്നെ
അവൾ
താഴ്ത്തിയിറക്കുന്നു
ജാലകത്തിന് വെളിയിൽ
ചില്ലിലൂടെ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ
എന്നിലേയ്ക്കിറ്റിക്കുകയാണ്
അവൾ
എനിക്ക്
ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു

വെട്ടം കുറച്ചു
അവളുടെ ഉടലിലാകെ
ഞാൻ കൊളുത്തിവെയ്ക്കുന്ന
മെഴുകുതിരികൾ
ഉറങ്ങാത്തപ്പോൾ
ഒക്കെ
ഞങ്ങൾ
ഇണചേർന്നിരുന്നത് പോലെ
ഇണ ചേരാതിരുന്നപ്പോഴൊക്കെ
അരണ്ടവെളിച്ചത്തിൽ
ഞങ്ങൾ കണ്ടുകൊണ്ടിരുന്ന
ഒരിക്കലും നിറം ഉണങ്ങാത്ത
ചുവരിലെ ചിത്രങ്ങൾ
സംസാരിക്കുന്ന
ജലം പോലെ
അവ ചുവരിലുലയുന്നു

ഉറങ്ങുകയാണെന്ന് കരുതി
ഞങ്ങൾ കാണാതെ
ആ ചിത്രങ്ങൾ
ശബ്ദമില്ലാതെ
ഊരി വെച്ച്
നിലത്തേയ്ക്കിറങ്ങി
കിടക്കുകയാണ്
അടുത്തടുത്തുള്ള
രണ്ടു ചുവരുകൾ
ചുവരുകളുടെ
വസ്ത്രങ്ങൾ പോലെ
ചുറ്റും നിലത്ത്
നിറം അഴിഞ്ഞുകിടക്കുന്ന
ചിത്രങ്ങൾ
അത്രയും ചലനരഹിതമായി
മുടിയിലെ നരപോലെ
മിഴികളിൽ നിമീലിത നിറച്ചു
രതിയ്ക്കുള്ള ധ്യാനത്തിലാണ്
താഴെ കിടന്നു കഴിഞ്ഞ;
ചുവരുകൾ
ചുറ്റും ഉയർന്ന് കേൾക്കാവുന്ന
ഞങ്ങളുടെ ശ്വാസത്തിന്റെ
ശീൽക്കാരം മാത്രം
എങ്ങും നിശബ്ദത
പെട്ടെന്ന്
അത്രയും മൃദുവായി
മുലഞെട്ടൊരു പാട്ട്
എന്റെ ചുണ്ടിൽ വെയ്ക്കുന്നു!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ബുദ്ധഒപ്പ്

പുലരിയെ പാലൂട്ടും പകൽ, എടുത്തുവെക്കും പുലരികൾ ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ അനുഭവിക്കാമെങ്കിൽ ഏകാന്തത ഒരു തൂവൽ ഒരു പുലരി മറ്റൊരു പുലരിയേ ഭാവനയുടെ ഗർഭകാലം പേറ്റുനോവില്ലാത്ത കലകൾ അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി ഒരു മേഘം പലതായി പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ കടന്നുപോകുന്നു ഇപ്പോൾ, പല മാനങ്ങൾക്ക് പല കലകൾ ഞാനും ഒതുക്കുന്നുണ്ട് മേഘത്തേപ്പോലെ  നിൻ്റെ പരിസരങ്ങളിലേക്ക്  പടർന്ന് പോയേക്കാവുന്ന  എൻ്റെ നിരന്തര ചലനങ്ങൾ  ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ ഒരു തീയതിയേ നിർത്തി കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ? വർഷങ്ങൾ അതിൻ്റെ ആകൃതികൾ? മുലയൂട്ടലോ പ്രസവമോ  ഒന്നും പുറത്ത് കാണിക്കാതെ ഒരു ഏകാന്തത മറ്റൊരു എകാന്തതയേ എടുത്തുവളർത്തുന്നു ആരും കാണാതെ തൂവലാക്കുന്നു ഒപ്പുകൾ മുന്നേ നടന്നുപോകും കാലം ബുദ്ധമാസമേ ധ്യാനത്തിൻ്റെ തീയതിയേ ബുദ്ധൻ വെച്ച ഒപ്പ് പതിയേ ധ്യാനമാകുന്നു പക്ഷികൾ എങ്ങുമില്ലാത്ത പുലരിയിൽ ഏകാന്തത എടുത്തുവളർത്തും തൂവൽ പോലെ  തങ്ങിനിൽക്കലുകളിൽ തട്ടി നിലത്തുവീഴും പുലരി എന്ന്  എഴുതി നിർത്താം എന്ന് തോന്നു...