Skip to main content

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം
ഒരു പരാജയപ്പെട്ട
കൊലപാതകമായിരുന്നു

കൊലപാതകി പോലും
ഗാന്ധിജി കൊല്ലപ്പെടണം
എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല


ഗാന്ധിജിയെ കൊല്ലാനും വേണ്ടി
കൊലപാതകി അന്ന്
സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല


(പിന്നെ അയാളെ ഒരു രാഷ്ട്രത്തെ
തന്നെ കൊല്ലാനും വേണ്ടി
നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം)

ഒന്ന് മുറിപ്പെടുത്തണം
എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ

അത് കൊണ്ട് ഗാന്ധിജിയുടെ മരണം
ഉറപ്പിക്കേണ്ടത്
കുറെ പേരുടെ ആവശ്യമായിരുന്നു

അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി
ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു

എങ്ങിനെ ജീവിച്ചിരിക്കുന്നു
എന്ന് ആരും ചോദിച്ചില്ല

സത്യത്തിനു വേണ്ടി ആയതു കൊണ്ട്
എന്തിനു ജീവിച്ചിരിക്കുന്നു
എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല

പക്ഷെ മരണാനന്തര ജീവിതം
ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു

പലർക്കു മുമ്പിലും
ആയ കാലത്ത്
ആ ജീവിതം
ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും

സഹനസമരം ചെയ്തപ്പോഴും
എന്റെ ജീവിതം തന്നെയാണ്
എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും
ഗാന്ധിജി
ജീവിച്ചിരിക്കുവാൻ
ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല

കുറേകാലം തപാൽ സ്റ്റാമ്പുകളിൽ
സര്ക്കാര് ഓഫീസുകളിലെ ചിത്രങ്ങളിൽ
നോട്ടുകളിൽ
ചില്ലറ
പണികൾ ചെയ്തു നോക്കി
അവര്ക്ക് പേര് പോലും വേണ്ടിയിരുന്നില്ല

വേണ്ടത് വെറും ജീവനില്ലാത്ത ചിത്രങ്ങളായിരുന്നു

ഉപേക്ഷിച്ചില്ല
പറയാതെ ഇറങ്ങി പോരുകയായിരുന്നു
വിലയില്ലാത്ത നോട്ടുകളിൽ നിന്ന്
കള്ളനെ പോലെ

തന്റെ പേരുള്ള തെരുവുകളിലൂടെ നടന്നു
തേരാപാര
ആരും തിരിച്ചറിഞ്ഞില്ല

തന്റെ രൂപമുള്ള പ്രതിമകളിൽ കയറി
താമസിച്ചു
വാടക കൊടുക്കേണ്ടി വന്നില്ല
ഓടിക്കേണ്ടി വന്നു കുറെ കാക്കകളെ

അവസാനം ജന്മ നാട്ടിൽ തന്നെ കിട്ടി
ചെറിയ ഒരു പണി

പട്ടേലിന്റെ പ്രതിമയായിരുന്നു

തിരിച്ചറിഞ്ഞപ്പോൾ
ആരോ
അവിടുന്നും പിരിച്ചു വിടുകായിരുന്നു

പിന്നെ ആരും കണ്ടിട്ടില്ല

അവസാനം തിരക്കി ചെന്നത്
സത്യമായിരുന്നു
സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
ഒരാളെ അവസാനം
സത്യം തന്നെ തിരക്കി
ചെന്നത്

ഒടുവിൽ കണ്ടെത്തി

നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ

ഗാന്ധിജി വിശ്വസിച്ചിരുന്നത് പോലെ
ഇന്ത്യയുടെ ആത്മാവിനെ പോലെ
ഒരു ഗ്രാമത്തിൽ

ധ്യാനത്തിലോ
എല്ലാവരും വിചാരിക്കും പോലെ രാജ്ഘട്ടിലോ
ഉദ്യാനത്തിലോ ആയിരുന്നില്ല
ഗാന്ധിജി

അ'ദ്വാ'നിക്കുകയായിരുന്നു

അതെ ഗോഡ്സേയ്ക്ക്
വെയ്ക്കുന്ന അമ്പലത്തിൽ
മൈക്കാട് പണിയിലായിരുന്നു
ഗാന്ധിജി!

Comments

  1. പതിവ്‌ തെറ്റിച്ചല്ലോ ഈ വായന.!/!?!/?!/

    പരിഹാസം അത്‌ കൊള്ളിയ്ക്കേണ്ടയിടത്ത്‌ തന്നെ.

    നന്നായി ബൈജുവേട്ടാ!/!/!/!/!/

    ReplyDelete
  2. ആക്ഷേപ ഹാസ്യത്തിന്റെ
    ഒരു പന്തം കൊളുത്തി പട...!

    ‘അവസാനം തിരക്കി ചെന്നത്
    സത്യമായിരുന്നു
    സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
    ‘അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
    ഒരാളെ അവസാനം
    സത്യം തന്നെ തിരക്കി
    ചെന്നത്....! ‘


    അ’ദ്വാനിയുടെ അദ്ധാനം വെറുത്തെ ആവില്ലല്ലൊ അല്ലേ ഭായ്

    ReplyDelete
  3. അല്ലെങ്കിലും ഗാന്ധിജി നമുക്ക് ചേർന്നവൻ അല്ലാരുന്നു

    ReplyDelete
  4. ഇതു കൊള്ളാമല്ലോ....
    ഈ വീക്ഷണം...

    ReplyDelete
  5. ചിന്തകളിലേക്ക്........
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...