Skip to main content

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും
അളക്കാൻ കഴിയാത്ത  നേരത്ത്

നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത്

നിങ്ങൾ നടക്കാനിറങ്ങുകയാണ്;
ഉറങ്ങാൻ തുടങ്ങുന്നത് പോലെ...

ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു
കിടക്കാൻ തുടങ്ങുന്നത് പോലെ...

കാലുകൾ നിവർത്തുന്നു
കണ്ണുകൾ അടയ്ക്കുന്ന  പോലെ

സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക്
ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്

ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌
ഉറങ്ങുന്നത് പോലെ

നിങ്ങൾ പുറം ലോകം കാണുകയാണ്
സ്വപനം പോലെ

നിങ്ങൾ തെരുവിലൂടെ
നടക്കുകയാണ്
ഒരു സ്വപ്നാടനത്തിലെന്ന പോലെ


തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു..

നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്
തെരുവിലെ തിരക്കുകൾ
നിങ്ങൾ അറിയുന്നില്ല

തെരുവ് വിളക്കുകൾ നിങ്ങളെ
തിരിച്ചറിയുന്നില്ല

അതിനടിയിൽ ഇരുട്ട്
വെളിച്ചവുമായി  ചെയ്യുന്ന
പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും
നിങ്ങൾ കാണുന്നില്ല

നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ്
ഒറ്റയ്ക്കാണ്
കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല

നിങ്ങൾ നടക്കുകയാണ്

നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ്
അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ

ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക
ചലിക്കുന്നത് പോലെ

ചലന നിയമങ്ങൾ പോലും
കാറ്റിൽപറത്തി
ഇലകൾ പോലും
നിശ്ചലമായിരിക്കും

പിന്നെ ഇലകളെ പോലെ
നടത്തത്തിൽ നിന്ന് മാറി
ഒരിടത്ത് നില്ക്കുക
 മരത്തിനെ പോലെ

കാലുകൾ മടക്കുക
കണ്ണുകൾ അടയ്ക്കും പോലെ

ഇരിക്കുക വേരിനെ പോലെ

അപ്പോൾ ഒരില വന്നു
നിങ്ങളുടെ മുന്നിൽ വീഴും
നെഞ്ചിടിപ്പ് പോലെ

ചലിക്കാതിരിക്കുക

അത് പോയി നിങ്ങളുടെ
നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
ഒച്ചിനെ  പോലെ

അവസാന ഒച്ചയും
മാഞ്ഞു പോകുന്ന നിശബ്ദതയിൽ
എന്തോ വന്നു വീഴുന്ന
ഒച്ച നിങ്ങൾ
ഉള്ളുകൊണ്ടറിയും

അത് നിങ്ങളുടെ കണ്ണിനു മുമ്പിലായിരിക്കും

അതെടുത്തു കുലുക്കി നോക്കുക
ശബ്ദം ഇല്ലാതെ അത് കിലുങ്ങുന്നുണ്ടായിരിക്കും

അത് ഒന്ന് ഉടച്ചു നോക്കുക

അതിൽ നിങ്ങളുടെ ചെവിയായിരിക്കും
അതിനുള്ളിൽ  നിങ്ങൾ
ഒരു ഗർഭസ്ഥ ശിശുവായിരിക്കും

വെളുക്കുവോളം
ജീവിച്ചിരിക്കുവോളം
നിങ്ങൾ വെറും കുഞ്ഞായിരിക്കും

പ്രകൃതി പ്രപഞ്ചം ആ നിമിഷത്തിൽ
മണിക്കൂറുകളോളം,
മരിക്കുവോളം
നിങ്ങൾക്ക് അമ്മയായിരിക്കും...


Comments

  1. യോഗവും,ധ്യാനവും.....
    എന്തൊരു നിര്‍വൃതി!
    ആശംസകള്‍

    ReplyDelete
  2. വിഭ്രമാത്മകം ശാന്തം

    ReplyDelete
  3. ഉറങ്ങാതെ ഉറങ്ങുന്നതിലും നടക്കാതെ നടക്കുന്നതിലും ഉപരി ഉറവിലേക്ക് ഉറങ്ങിയപോലെ നടക്കാന്നും വേണം ഒരുത്സാഹം.

    ReplyDelete
  4. നിങ്ങള്‍ തെരുവില്‍ലൂടെ
    നടക്കുകയാണ്
    ഒരു സ്വപ്നാടനത്തിലെന്നപോലെ
    ഈ അനുഭവം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  5. അപ്പോൾ ഒരില വന്നു
    നിങ്ങളുടെ മുന്നിൽ വീഴും
    നെഞ്ചിടിപ്പ് പോലെ

    ചലിക്കാതിരിക്കുക

    അത് പോയി നിങ്ങളുടെ
    നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
    ഒച്ചിനെ പോലെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...