Skip to main content

ധൂമ്ര വിഗ്രഹങ്ങൾ


പുലരികൾ!
വീടകങ്ങളിൽ;
അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന-
ജനലുകൾ,
പ്രകാശം..
വീടിന്റെ പിൻഭിത്തികൾ!

മഴ,
കണ്മുന്നിൽ
ഇറയത്തു കൂടി-
ഒലിച്ചുപോകുന്ന മുറികൾ!
കവിൾ മുറ്റങ്ങൾ


കണ്ണീരുകൾ,
മനസ്സുകൊണ്ട്;
ശരീരത്തിനെ
തളച്ചിടുന്ന ചങ്ങലകൾ
ബന്ധസ്നായുക്കൾ


രാത്രികൾ!
വികാര അപസ്മാരങ്ങൾ!
താക്കോലായി
പിടഞ്ഞു വീഴുന്ന
ശരീരങ്ങൾ;
താക്കോൽ പഴുതുകൾ..

വഴികൾ!
കിളിപ്പാട്ടുകൾ..
സഞ്ചരിക്കുന്നതിനിടയിൽ
പാട്ട് നിർത്തുന്ന കിളികൾ
കൊഴിയുന്ന പൂക്കളിൽ
പതിയുന്ന
വാടിയ  കാൽപ്പാടുകൾ..


ചടങ്ങുകൾ!
നെടുവീർപ്പുകൾ;
ചന്ദനത്തിരിവിരിപ്പുകൾ
മൌനങ്ങൾക്കിടയിലെ
ജന്മഇടവേളകൾ..


ധൂമ്ര വിഗ്രഹങ്ങളിൽ
കാക്കയുടെ കരച്ചിൽ  കോർത്ത്‌
കെട്ടിയിട്ട മാലകൾ
വെയിലിന്റെ നേർനിഴലുകൾ!

Comments

  1. വികാര അപസ്മരങ്ങളിൽ
    പ്രണയത്തിന്റെ താക്കോൽ പിടിക്കൂ

    ReplyDelete
  2. ചടങ്ങുകൾ!
    നെടുവീർപ്പുകൾ;
    മൌനങ്ങൾക്കിടയിലെ
    ജന്മഇടവേളകൾ..

    ReplyDelete
  3. എല്ലാം പരിചിതമായ അപരിചിതങ്ങള്‍

    ReplyDelete
  4. സാധാരണമല്ലാത്ത വഴികളിലൂടെ ഭാവനയെ ഒറ്റയാൻ യാത്രകൾക്കു വിടുന്നതിന്റെ ഫലമാണ്‌ ഭായീടെ കവിതകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ ഭായ്‌..




    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ