Skip to main content

സ്വപ്നം


നല്ല  തിരക്കുള്ള  സമയം

റോഡിനു ഇരു വശത്തേക്കും നോക്കി
കൈ വിട്ടുപോകാതെ
ചേർത്ത്  പിടിച്ചു
സൂക്ഷിച്ചു
ഒരു കുട്ടിയെ
പെട്ടെന്ന്
തെരുവ് കടത്തുന്നത് പോലെ

മുറിച്ചു  കടക്കാൻ
ഒരു കട്ടിൽ മാത്രം ഉള്ള
വിജനമായ മുറിയിൽ
അപ്രതീക്ഷിതമായി
ധൃതിയിൽ നീ എന്നെ
ഒരു ചുംബനം കടത്തുന്നു

കുട്ടിയെ പോലെ ഞാൻ
പേടിച്ചരണ്ട എന്റെ കണ്ണുകൾ
കൈകൾ പോലെ എന്റെ ചുണ്ടുകൾ

പെട്ടെന്ന് രതി പോലെ
ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ
ഉച്ചത്തിൽ ഒച്ചയുണ്ടാക്കി
വേഗത്തിൽ  കടന്നു പോകുന്നു

പേടിച്ചു സ്തബ്ദയായി പോകുന്ന  നീ

പല തരം   വികാരങ്ങൾ
വാഹനങ്ങൾ പോലെ
അവിടെ വന്നു ഒന്നിച്ചു കൂടി
നമുക്ക് ചുറ്റും ഒച്ച വെച്ച്
കടന്നു പോകുവാൻ
തിരക്ക് കൂട്ടുന്നു

ഉടനെ  തിരിച്ചു
നിന്റെ കൈപിടിക്കുന്ന ഞാൻ

പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ്

വിദേശത്ത് വച്ച്
ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച
ഗാന രംഗത്തിലെയ്ക്ക്
തെരുവ് മാറി
ചുവടു വയ്ക്കുന്നു

പൂക്കളെ പോലെ നിറമുള്ള
വാഹനങ്ങൾ
ഇതൾ വിടര്ത്തി സൌമ്യമായി
ചക്രം എന്ന ചെടിയിൽ
ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു

വായുവിൽ കുറച്ചു പൊങ്ങി
കാലുകൾ  ഉയർത്തി
പരസ്പരം കെട്ടിപ്പുണർന്ന് നില്ക്കുന്ന
നമ്മളെ
കട്ടിലിന്റെ മുഖചായ ഉള്ള ക്യാമറ
കുട്ടിയെ പോലെ മുട്ടിലിഴഞ്ഞ്
നിശ്ചല ദൃശ്യമാക്കി
സ്വപ്നത്തിലേയ്ക്കു പകർത്തുന്നു



Comments

  1. ഭാവനയുടെ തിരശ്ശീലയിലൊരു വാങ്മയ ചലച്ചിത്രം പോലെ... നല്ല കവിത.

    ബൈജു ഭായ്‌.... സ്വപ്നത്തിലും നിങ്ങള്‌ ലക്കിയാ. അനുയോജ്യമായയിടത്തേക്ക്‌, വേണ്ട സമയത്ത്‌ തന്നെ ലൊക്കേഷൻ ഷിഫ്റ്റായല്ലോ. ബി സ്ലോ ആൻഡ്‌ സ്റ്റെഡി. ഹാവ്‌ എ നൈസ്‌ ഫിനിഷ്‌. :) കട്ടുറുമ്പാകുന്നില്ല. നുമ്മ ദേ പോണു.



    ശുഭാശംസകൾ......







    ReplyDelete
  2. പലതരം വികാരങ്ങള്‍!

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. അവസാനം ഒരു ചിത്രമാക്കിക്കളഞ്ഞല്ലോ ...:( അതേതായാലും നന്നായി.. ഇല്ലേൽ കാണാമായിരുന്നു DOWN ടൌണ്‍ :P

    ReplyDelete
  5. രതിയിലും വൈവിധ്യം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...