Skip to main content

നിരപരാധി


ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ
നില്ക്കുന്നു
താഴെ തിരക്കുള്ള തെരുവിലൂടെ
വാഹനങ്ങൾ നിരനിരയായി
കടന്നു പോകുന്നു

നോക്കുമ്പോഴെല്ലാം 
കടന്നു പോകുന്ന
എല്ലാ വാഹനങ്ങളുടേയും
മുമ്പിലെ ചക്രത്തിൽ
എന്തോ പന്തി കേടു
അത് എന്താണെന്നു ഉറപ്പിക്കാൻ
ഞാൻ എന്റെ കണ്ണുകളെ
അവിശ്വസിച്ചു
കാലുകളെ ബലപ്പെടുത്തി
താഴേക്കിറങ്ങുന്നു

കണ്ണ് പരിശോധിക്കുവാൻ
ഒരു വണ്ടി വിളിച്ചു
വൈദ്യരുടെ അടുത്തേയ്ക്ക്
പോകുന്നു

ആ വണ്ടി ഇടിച്ചാണ്
ഞാൻ മരിച്ചു പോകുന്നത്

കുഴപ്പം എന്റെ കണ്ണിന്റെ അല്ല
വണ്ടിക്കു തന്നെ
എന്ന് വൈകി തിരിച്ചറിയുന്നു

തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ
അവിശ്വസിച്ച
അപരാധിയായ ഞാൻ
ഇനി വന്നിടത്തേക്കു
സമാധാനമായി
തിരിച്ചു പോകട്ടെ
കൊല്ലുവാൻ ഇനിയും അനേകം
കാരണങ്ങൾ അവിടെ
എന്നെ കാത്തു
നില്ക്കുന്നുണ്ടാവും!

Comments

  1. ആശംസകൾ..........

    ReplyDelete
    Replies
    1. വികെ നന്ദി സ്നേഹപൂർവ്വം

      Delete
  2. മരണം രംഗബോധമില്ലാത്ത കോമാളി.....

    ReplyDelete
    Replies
    1. Anu Raj നന്ദി സ്നേഹപൂർവ്വം

      Delete
  3. വൈകിവരുന്ന തിരിച്ചറിവുകള്‍...............
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  4. കുഴപ്പം വണ്ടിക്ക് തന്നെ...

    ReplyDelete
    Replies
    1. റാംജി ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  5. അതുകൊണ്ടാവും മനുഷ്യൻ വിലകൂടിയ വണ്ടികൾ സ്വന്തമെന്നു കരുതി അഭിമാനം കൊള്ളുന്നത്. ഒരിക്കലുമവൻ കാഴ്ച്ചയുണ്ടെന്നു കരുതി അഭിമാനിക്കാറിൽല്ല.അതു പോയിക്കഴിയുമ്പോഴേ അതിന്റെ വിലയെത്ര നിസ്തുലമെന്നവൻ/ൾ മനസ്സിലാക്കൂ.!!


    വളരെ ചിന്തോദ്ദീപകമായ കവിത ഭായ്..


    ശുഭാശംസകൾ.....

    ReplyDelete
  6. നല്ല വരികള്‍......ആശംസകള്‍.....!

    ReplyDelete
  7. നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  8. Replies
    1. കാരണങ്ങളില്ലാതെയും ഇന്നാരെയും കൊല്ലാം..
      ചിന്തിപ്പിക്കുന്ന കവിത.

      Delete
  9. കുഴപ്പമെന്താണെന്നു അറിയാൻ യാതൊരു മാർഗവുമില്ല .

    ReplyDelete
  10. വണ്ടിക്കും,കണ്ണിനുമൊന്നുമല്ല കുഴപ്പം
    ആ ആയുസ്സിനാണ് കുഴപ്പം...!

    ReplyDelete
  11. നമുക്കല്ലേ കുഴപ്പം? :)

    ReplyDelete
  12. നി'രപരാധി നന്നായിരിക്കുന്നു..

    ReplyDelete
  13. marichaalum veruthe vidillaaththa lokam !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!