Skip to main content

നിരപരാധി


ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ
നില്ക്കുന്നു
താഴെ തിരക്കുള്ള തെരുവിലൂടെ
വാഹനങ്ങൾ നിരനിരയായി
കടന്നു പോകുന്നു

നോക്കുമ്പോഴെല്ലാം 
കടന്നു പോകുന്ന
എല്ലാ വാഹനങ്ങളുടേയും
മുമ്പിലെ ചക്രത്തിൽ
എന്തോ പന്തി കേടു
അത് എന്താണെന്നു ഉറപ്പിക്കാൻ
ഞാൻ എന്റെ കണ്ണുകളെ
അവിശ്വസിച്ചു
കാലുകളെ ബലപ്പെടുത്തി
താഴേക്കിറങ്ങുന്നു

കണ്ണ് പരിശോധിക്കുവാൻ
ഒരു വണ്ടി വിളിച്ചു
വൈദ്യരുടെ അടുത്തേയ്ക്ക്
പോകുന്നു

ആ വണ്ടി ഇടിച്ചാണ്
ഞാൻ മരിച്ചു പോകുന്നത്

കുഴപ്പം എന്റെ കണ്ണിന്റെ അല്ല
വണ്ടിക്കു തന്നെ
എന്ന് വൈകി തിരിച്ചറിയുന്നു

തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ
അവിശ്വസിച്ച
അപരാധിയായ ഞാൻ
ഇനി വന്നിടത്തേക്കു
സമാധാനമായി
തിരിച്ചു പോകട്ടെ
കൊല്ലുവാൻ ഇനിയും അനേകം
കാരണങ്ങൾ അവിടെ
എന്നെ കാത്തു
നില്ക്കുന്നുണ്ടാവും!

Comments

  1. ആശംസകൾ..........

    ReplyDelete
    Replies
    1. വികെ നന്ദി സ്നേഹപൂർവ്വം

      Delete
  2. മരണം രംഗബോധമില്ലാത്ത കോമാളി.....

    ReplyDelete
    Replies
    1. Anu Raj നന്ദി സ്നേഹപൂർവ്വം

      Delete
  3. വൈകിവരുന്ന തിരിച്ചറിവുകള്‍...............
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  4. കുഴപ്പം വണ്ടിക്ക് തന്നെ...

    ReplyDelete
    Replies
    1. റാംജി ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  5. അതുകൊണ്ടാവും മനുഷ്യൻ വിലകൂടിയ വണ്ടികൾ സ്വന്തമെന്നു കരുതി അഭിമാനം കൊള്ളുന്നത്. ഒരിക്കലുമവൻ കാഴ്ച്ചയുണ്ടെന്നു കരുതി അഭിമാനിക്കാറിൽല്ല.അതു പോയിക്കഴിയുമ്പോഴേ അതിന്റെ വിലയെത്ര നിസ്തുലമെന്നവൻ/ൾ മനസ്സിലാക്കൂ.!!


    വളരെ ചിന്തോദ്ദീപകമായ കവിത ഭായ്..


    ശുഭാശംസകൾ.....

    ReplyDelete
  6. നല്ല വരികള്‍......ആശംസകള്‍.....!

    ReplyDelete
  7. നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  8. Replies
    1. കാരണങ്ങളില്ലാതെയും ഇന്നാരെയും കൊല്ലാം..
      ചിന്തിപ്പിക്കുന്ന കവിത.

      Delete
  9. കുഴപ്പമെന്താണെന്നു അറിയാൻ യാതൊരു മാർഗവുമില്ല .

    ReplyDelete
  10. വണ്ടിക്കും,കണ്ണിനുമൊന്നുമല്ല കുഴപ്പം
    ആ ആയുസ്സിനാണ് കുഴപ്പം...!

    ReplyDelete
  11. നമുക്കല്ലേ കുഴപ്പം? :)

    ReplyDelete
  12. നി'രപരാധി നന്നായിരിക്കുന്നു..

    ReplyDelete
  13. marichaalum veruthe vidillaaththa lokam !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ