Skip to main content

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ
പതിവായി
എന്റെ കണ്ണുകൾ
വാങ്ങിക്കൊണ്ട് പോകുന്ന
ഒരാൾ

ഞാനെഴുതുവാൻ പോകുന്ന കവിതയിലെ
ആദ്യവരികൾ
അയാൾ ഉറങ്ങുന്നതിന് മുമ്പ്
പറയാൻ പോകുന്ന കഥയിൽ
ആദ്യം ചേർക്കും

ഞാനുറങ്ങാതെ കിടക്കും

കഥ പറഞ്ഞുപറഞ്ഞ്
അയാളുടെ കഥ
ചെമ്പുകലം പോലെ തിളയ്ക്കും
അതിനടിയിലെ
കൂട്ടിയിട്ട തീ പോലെ പൊള്ളും

ഞാനെഴുതാൻ പോകുന്ന വരികൾ
തുടർന്ന്
അയാൾ അതിൽ
വിതറും

ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ
തലയിൽ നിന്നും
അതേ നിറമുള്ള
അതേ മണമുള്ള
തലേന്നത്തെ പൂവ്
കഴുകിത്തീരുമ്പോഴേയ്ക്കും
അവളിരുന്നതിന് പിന്നിൽ
അയാൾക്ക് ചുറ്റും 
ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും

അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

എന്നിട്ടോ  എന്ന വാക്ക്
അവൾ
പിന്നെയും പിന്നെയും ചേർക്കും

അതിനിടയിൽ പിന്നെ എന്ന വാക്ക്
അയാൾ നീളത്തിൽ
മറ്റേതോ കറിയിൽ കീറിയിട്ട
മുരിങ്ങാക്കായയാവും

അവളത് പറയുന്തോറും
അയാളാവാക്ക്
കടിച്ചീമ്പി
കഥയുടെ അരികിൽ വെയ്ക്കും

അതിനിടയിൽ
അയാൾ കഥ തുടരും
അയാൾ തന്നെ
അപ്പുറത്ത് ചെന്നിരുന്ന്
കേൾക്കും
എന്നിട്ടോ എന്ന് അയാൾ
തിരിച്ചു ചോദിച്ച്
ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും

മണ്ണും
പൂക്കളും
ഇലകളും
കവിതയിലെ വരികളുമായി
കടിച്ചീമ്പിയ എന്റെ കണ്ണുകൾ
ചവച്ച് തുപ്പിയ അവളുടെ ചുണ്ടുകളുമായി
പതിയേ പുതുതായി ഒഴുകിവരുന്ന അഴുക്കുവെള്ളം
എന്റെ ഉറക്കത്തിന്റെ അരികിൽ തൊടും

അവൾ രണ്ട് പാത്രം കൂടി
കൂടുതൽ കഴുകിയിട്ടുണ്ടാവും
എന്ന് കരുതി
ഞാൻ
അയാളുടെ ഉറക്കത്തിന് മുകളിലേയ്ക്ക്
എന്റെ കാലുകൾ കയറ്റിവെയ്ക്കും

കഥ തീരുമ്പോൾ
പരിസരത്തൊന്നും ആരും ഇല്ലാത്തവണ്ണം
കൂട്ടംകൂടിക്കിടക്കുന്ന
എന്നിട്ടോ എന്ന ചോദ്യത്തിന്റെ
എല്ലിൻകഷ്ണങ്ങൾ

ഞാൻ ഇനിയും
എഴുതിതീർന്നിട്ടില്ല കവിത
അയാളിപ്പോൾ
കഥ കഴിഞ്ഞ്
ഉറക്കം പിടിച്ചിട്ടുണ്ടാവും
കവിതയിൽ.

Comments

  1. അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

    എന്നിട്ടോ എന്ന വാക്ക്
    അവൾ
    പിന്നെയും പിന്നെയും ചേർക്കും..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...