Skip to main content

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ
പതിവായി
എന്റെ കണ്ണുകൾ
വാങ്ങിക്കൊണ്ട് പോകുന്ന
ഒരാൾ

ഞാനെഴുതുവാൻ പോകുന്ന കവിതയിലെ
ആദ്യവരികൾ
അയാൾ ഉറങ്ങുന്നതിന് മുമ്പ്
പറയാൻ പോകുന്ന കഥയിൽ
ആദ്യം ചേർക്കും

ഞാനുറങ്ങാതെ കിടക്കും

കഥ പറഞ്ഞുപറഞ്ഞ്
അയാളുടെ കഥ
ചെമ്പുകലം പോലെ തിളയ്ക്കും
അതിനടിയിലെ
കൂട്ടിയിട്ട തീ പോലെ പൊള്ളും

ഞാനെഴുതാൻ പോകുന്ന വരികൾ
തുടർന്ന്
അയാൾ അതിൽ
വിതറും

ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ
തലയിൽ നിന്നും
അതേ നിറമുള്ള
അതേ മണമുള്ള
തലേന്നത്തെ പൂവ്
കഴുകിത്തീരുമ്പോഴേയ്ക്കും
അവളിരുന്നതിന് പിന്നിൽ
അയാൾക്ക് ചുറ്റും 
ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും

അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

എന്നിട്ടോ  എന്ന വാക്ക്
അവൾ
പിന്നെയും പിന്നെയും ചേർക്കും

അതിനിടയിൽ പിന്നെ എന്ന വാക്ക്
അയാൾ നീളത്തിൽ
മറ്റേതോ കറിയിൽ കീറിയിട്ട
മുരിങ്ങാക്കായയാവും

അവളത് പറയുന്തോറും
അയാളാവാക്ക്
കടിച്ചീമ്പി
കഥയുടെ അരികിൽ വെയ്ക്കും

അതിനിടയിൽ
അയാൾ കഥ തുടരും
അയാൾ തന്നെ
അപ്പുറത്ത് ചെന്നിരുന്ന്
കേൾക്കും
എന്നിട്ടോ എന്ന് അയാൾ
തിരിച്ചു ചോദിച്ച്
ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും

മണ്ണും
പൂക്കളും
ഇലകളും
കവിതയിലെ വരികളുമായി
കടിച്ചീമ്പിയ എന്റെ കണ്ണുകൾ
ചവച്ച് തുപ്പിയ അവളുടെ ചുണ്ടുകളുമായി
പതിയേ പുതുതായി ഒഴുകിവരുന്ന അഴുക്കുവെള്ളം
എന്റെ ഉറക്കത്തിന്റെ അരികിൽ തൊടും

അവൾ രണ്ട് പാത്രം കൂടി
കൂടുതൽ കഴുകിയിട്ടുണ്ടാവും
എന്ന് കരുതി
ഞാൻ
അയാളുടെ ഉറക്കത്തിന് മുകളിലേയ്ക്ക്
എന്റെ കാലുകൾ കയറ്റിവെയ്ക്കും

കഥ തീരുമ്പോൾ
പരിസരത്തൊന്നും ആരും ഇല്ലാത്തവണ്ണം
കൂട്ടംകൂടിക്കിടക്കുന്ന
എന്നിട്ടോ എന്ന ചോദ്യത്തിന്റെ
എല്ലിൻകഷ്ണങ്ങൾ

ഞാൻ ഇനിയും
എഴുതിതീർന്നിട്ടില്ല കവിത
അയാളിപ്പോൾ
കഥ കഴിഞ്ഞ്
ഉറക്കം പിടിച്ചിട്ടുണ്ടാവും
കവിതയിൽ.

Comments

  1. അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

    എന്നിട്ടോ എന്ന വാക്ക്
    അവൾ
    പിന്നെയും പിന്നെയും ചേർക്കും..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...