Skip to main content

ചിങ്ങമെന്ന ഒന്ന്

ഇന്നത്തെ രണ്ടാമത്തെ രാവിലെ
മാവില പോലെത്തെ ഒന്ന്

അഴിച്ചിറക്കുന്നു,
സൂര്യനെന്നു പേരുള്ള ആദ്യത്തെ
പയ്യിനെ

ചുറ്റും തീയതികളുടെ കച്ചി
അരികിൽ മാസത്തിന്റെ തുറു.

കിഴക്ക്,
മൂന്നാമത്തെ കാല് വീണ
തൊഴുത്ത്

തൊടിയിൽ
ഇന്നലെ പെയ്ത മഴ, അതിൽ
കർക്കിടകം, ഇനിയും കലക്കിക്കൊടുക്കുവാനാകാത്ത കാടി

മട എന്നൊന്നുണ്ടായില്ല
വീഴുവാൻ
നടുക്ക്,
നാല് വരമ്പുകൾ കൂട്ടിക്കെട്ടിയെടുത്ത പാടവും

വെയിൽ,
പയ്യിന്റെ കഴുത്തിൽ താഴേയ്ക്ക് വീണ
ആട
ഞാനതു മെല്ലേ തഴുകിയിരിയ്ക്കുന്നു.

ചുറ്റിലും സമൃദ്ധി

ചിങ്ങമാണ്
ഇനിയും പച്ചകെട്ടിട്ടില്ലാത്ത
ഇലയുടെ അറ്റത്ത്
രണ്ട് കറികളുടെ മാത്രം കുറവുള്ള ദാരിദ്ര്യം
ഉച്ചയാകുമായിരിയ്ക്കും.

Comments

  1. ചുറ്റിലും സമൃദ്ധിയുടെ
    ചിങ്ങമാണ് പക്ഷെ ചുറ്റിലും ദാരിദ്ര്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്