Skip to main content

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു

ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ
എന്ന
വിശദീകരണം ആവശ്യമില്ലാത്ത
ആദ്യചോദ്യത്തിൽ തന്നെ പുറത്തായി

രണ്ടാമത്തെ ശ്രമമെന്ന നിലയിൽ
കൊണ്ടുപോയതാവണം
ഉടല്.

തകരരുത്
ഓർമ്മകൾ മാത്രമാണെന്ന്
പലവട്ടം പറഞ്ഞു
നിന്റെ മുലകളേക്കാൾ
നിശ്ചലമാകുവാൻ കഴിയില്ലെന്ന്
കറുപ്പ് കെട്ടിവെച്ച
കറുപ്പ് ചുമക്കുന്ന
കറുപ്പ് പറക്കുന്ന ഇടത്തോടും

വേദനയുടെ ഔദാര്യം
ഒട്ടും ആവശ്യമില്ലാത്ത
ദ്രാവിഡ മുറിവ്

2

എങ്ങനെ കളഞ്ഞുപോകണം
എന്നുള്ളതിന്റെ പഠനമായിരുന്നു

നീ കണ്ടതിന് ശേഷം
ശിൽപ്പത്തിനെന്തോ
മാറ്റമുണ്ടായത് പോലെ തോന്നി.
എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി
നീ കടന്നുപോയി
നിന്റെ മനസ്സ്
കൊത്തുപണികൾ ചെയ്യാതെ
തരിശിട്ട ഒന്നായി

നമ്മൾ
കൊത്തുപണികൾ ചെയ്യാൻ
മനസ്സ് തരിശ്ശിട്ട രണ്ടുപേരായി

3

തൂവലുടയുന്ന ശബ്ദങ്ങളിൽ
കിളികൾ പറന്നുപോയി
നിന്റെ ഞെട്ടിൽ കടൽ
തിരമാലകളുടെ ഇതളുള്ള
വിരിഞ്ഞുവിരിഞ്ഞു
കൊഴിയാൻ മറന്ന ഒന്നായി

എനിയ്ക്ക്
ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന
ഒന്നാകുവാനായി
ഞാൻ ജലത്തിനെ
ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും
ചങ്ങലയ്ക്കിടാൻ ശ്രമിച്ചു
കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട
ഒരു വസ്തുവായി

4

ആടുകളില്ലാതെ ആട്ടിടയൻമാർ
കടന്നുപോയി
എനിയ്ക്ക് അവരുടെ
ആടുകൾ ആവണമെന്ന്
തോന്നി.

അരുതെന്ന് വിലക്കിയവർ
അതിൽ കൂടുതൽ മനുഷ്യരായി.
അവർ ആരേയും മേയ്ക്കാതെ
സ്വയം സ്വതന്ത്രരായി

അന്തരീക്ഷം
ദുർബലമായിക്കൊണ്ടേയിരുന്നു
അതിന്
എല്ലുകൾ ഇട്ടുകൊടുത്ത്
വേട്ടക്കാരനായി
നക്ഷത്രങ്ങൾ പൂരിപ്പിക്കാതെ ഇരുട്ട്.

ഉപ്പിട്ട ഇരുട്ട് രുചിച്ചിരിയ്ക്കുന്നു.

5

ആൾക്കൂട്ടങ്ങൾക്കിടയിൽ
പാട്ടുപാടി ഒറ്റപ്പെടുക
പാട്ടിൽ ഒളിക്കുക

നീ എന്ന അക്ഷരം
നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
ഞാനതിന്റെ പിറകിൽ
പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

നമുക്കു മുന്നിൽ
കാലം
അരക്കെട്ടുകളുടെ ബുദ്ധൻ.

Comments

  1. നീ എന്ന അക്ഷരം
    നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
    ഞാനതിന്റെ പിറകിൽ
    പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്