Skip to main content

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു

ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ
എന്ന
വിശദീകരണം ആവശ്യമില്ലാത്ത
ആദ്യചോദ്യത്തിൽ തന്നെ പുറത്തായി

രണ്ടാമത്തെ ശ്രമമെന്ന നിലയിൽ
കൊണ്ടുപോയതാവണം
ഉടല്.

തകരരുത്
ഓർമ്മകൾ മാത്രമാണെന്ന്
പലവട്ടം പറഞ്ഞു
നിന്റെ മുലകളേക്കാൾ
നിശ്ചലമാകുവാൻ കഴിയില്ലെന്ന്
കറുപ്പ് കെട്ടിവെച്ച
കറുപ്പ് ചുമക്കുന്ന
കറുപ്പ് പറക്കുന്ന ഇടത്തോടും

വേദനയുടെ ഔദാര്യം
ഒട്ടും ആവശ്യമില്ലാത്ത
ദ്രാവിഡ മുറിവ്

2

എങ്ങനെ കളഞ്ഞുപോകണം
എന്നുള്ളതിന്റെ പഠനമായിരുന്നു

നീ കണ്ടതിന് ശേഷം
ശിൽപ്പത്തിനെന്തോ
മാറ്റമുണ്ടായത് പോലെ തോന്നി.
എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി
നീ കടന്നുപോയി
നിന്റെ മനസ്സ്
കൊത്തുപണികൾ ചെയ്യാതെ
തരിശിട്ട ഒന്നായി

നമ്മൾ
കൊത്തുപണികൾ ചെയ്യാൻ
മനസ്സ് തരിശ്ശിട്ട രണ്ടുപേരായി

3

തൂവലുടയുന്ന ശബ്ദങ്ങളിൽ
കിളികൾ പറന്നുപോയി
നിന്റെ ഞെട്ടിൽ കടൽ
തിരമാലകളുടെ ഇതളുള്ള
വിരിഞ്ഞുവിരിഞ്ഞു
കൊഴിയാൻ മറന്ന ഒന്നായി

എനിയ്ക്ക്
ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന
ഒന്നാകുവാനായി
ഞാൻ ജലത്തിനെ
ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും
ചങ്ങലയ്ക്കിടാൻ ശ്രമിച്ചു
കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട
ഒരു വസ്തുവായി

4

ആടുകളില്ലാതെ ആട്ടിടയൻമാർ
കടന്നുപോയി
എനിയ്ക്ക് അവരുടെ
ആടുകൾ ആവണമെന്ന്
തോന്നി.

അരുതെന്ന് വിലക്കിയവർ
അതിൽ കൂടുതൽ മനുഷ്യരായി.
അവർ ആരേയും മേയ്ക്കാതെ
സ്വയം സ്വതന്ത്രരായി

അന്തരീക്ഷം
ദുർബലമായിക്കൊണ്ടേയിരുന്നു
അതിന്
എല്ലുകൾ ഇട്ടുകൊടുത്ത്
വേട്ടക്കാരനായി
നക്ഷത്രങ്ങൾ പൂരിപ്പിക്കാതെ ഇരുട്ട്.

ഉപ്പിട്ട ഇരുട്ട് രുചിച്ചിരിയ്ക്കുന്നു.

5

ആൾക്കൂട്ടങ്ങൾക്കിടയിൽ
പാട്ടുപാടി ഒറ്റപ്പെടുക
പാട്ടിൽ ഒളിക്കുക

നീ എന്ന അക്ഷരം
നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
ഞാനതിന്റെ പിറകിൽ
പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

നമുക്കു മുന്നിൽ
കാലം
അരക്കെട്ടുകളുടെ ബുദ്ധൻ.

Comments

  1. നീ എന്ന അക്ഷരം
    നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
    ഞാനതിന്റെ പിറകിൽ
    പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...