ഒട്ടകത്തിന്റെ മുതുകുള്ള തീ
ഒരു കൂട്ടം പരദേശി മീനുകൾ
തീ കായുവാൻ വരുന്ന
പുഴയുടെ കരയിൽ
ഞാൻ അവസാനം വരുന്ന
മീനിന്റെ അടിവയർ
അവിടെ
അവൾ
എവിടെയോ ഇരുന്ന്
സ്വന്തം ചുണ്ടുകൾ കൊണ്ട്
ഒരു കാത്തിരിപ്പിന്റെ പേരെഴുതുന്നു
നെടുവീർപ്പുകൾ നനഞ്ഞ്
മീനത്
വെള്ളം തൊട്ട് മായ്ക്കുന്നു
ഞാൻ ഇവിടെ
പേരുകൊണ്ട്
ഒരു ഈന്ത മരത്തിന്റെ
ഒറ്റപ്പെട്ടുപോയ വേരിന്റെ കൂട്ടിരിപ്പുകാരൻ
ഇവിടെ
ഒട്ടകം ഒരു കെട്ടുകഥയാകുന്നു
പുസ്തകത്തിലെ
അകത്തെ ചിത്രത്തിൽ നിന്നും
എന്നോ വീണുപോയ
ഒരു കെട്ട് വിറക്
ഇപ്പോൾ
അങ്ങകലെ കടൽ
തിരമാലകൾ നിറച്ച ഒരു കുപ്പി
ഞാൻ
ഭ്രാന്തിന്റെ മേൽപ്പാലം
മുറിച്ചു കടക്കുന്ന
നടന്നുനടന്നു കുറുകിപോയ
ഒരു പ്രാവ്
അതായത്
ആരോ എവിടെയോ ഇരുന്നെഴുതുന്ന
കവിതയുടെ
രണ്ടാമത്തെ
പൊക്കിൽകൊടി കളഞ്ഞുപോയ
ഒരു പക്ഷേ
ഇനിയാരും തെരഞ്ഞുവരുവാനില്ലാത്ത
ഒരു വാക്ക്.
ആരോ എവിടെയോ ഇരുന്നെഴുതുന്ന
ReplyDeleteകവിതയുടെ രണ്ടാമത്തെ പൊക്കിൽകൊടി
കളഞ്ഞുപോയ , ഒരു പക്ഷേ ഇനിയാരും
തെരഞ്ഞു വരുവാനില്ലാത്ത ഒരു വാക്ക്...!