Skip to main content

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന
മെഴുകുതിരി പോലെ
ശാന്തമായ
ഒരുവൾ

ശാന്തമല്ലാത്തപ്പോൾ
ഒരിടവും
മെഴുകുതിരിയും
അവൾ

അപ്പോൾ
അവർക്ക്
ആകെ വെയ്ക്കാനറിയാവുന്ന
ഒച്ച
വെളിച്ചമാകുന്നു

ശരിയ്ക്കും
ഒച്ചയാവില്ലത്,
ഒളിപ്പിച്ചു വെച്ച പച്ച

പുറത്ത് കാണിക്കാനാവാതെ
ഉള്ളിൽ അടക്കിപ്പിടിച്ച
പച്ചയാണല്ലോ
ഇലകൾക്കെങ്കിലും
അത്രമേൽ ഉച്ചത്തിൽ
ഒച്ചയാവുക

ഇലകളുടെ തേങ്ങലല്ലാതെ
എന്താണ് പച്ച

ഒരിലയായിരിക്കുമ്പോൾ
പോലും
കാറ്റിന്റെ അവഗണന
അത്രമേലറിഞ്ഞവരായിരിക്കും
ഉരുകിയുരുകി
ഒരിക്കൽ
മെഴുകുതിരികളാവുക

അത് കൊണ്ട് തന്നെ
ഇരുട്ടിനെ
അവ
വെറുക്കുന്നില്ല,
അവഗണിക്കുന്നില്ല,
തൊട്ടുകളിക്കുക മാത്രം
ചെയ്യുന്നു

ഇരുട്ടിനോളം
അവഗണന
അറിഞ്ഞവരാരുണ്ട്?

അതുകൊണ്ടാവണം
കളഞ്ഞുകിട്ടുന്ന പ്രകാശം
പോലും
അവ
എടുത്തു വളർത്തുന്നത്

മുതിരുമ്പോൾ
ആരും കാണാതെ
മിന്നാംമിന്നികളാക്കി
പറത്തിവിടുന്നത്

അവഗണനകളെ
കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച്
അവഗണനകൾക്ക് അടിമപ്പെട്ട്
അവഗണിക്കപ്പെട്ടില്ലെങ്കിൽ
കൈയ്യും മെയ്യും വിറച്ചു
ഇലയാകപ്പെടുന്നവരും ഉണ്ടാവും,
പൂക്കളുടെ
ലോകത്തിൽ...

ഒരർത്ഥത്തിൽ
മനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?

തുടർച്ചയായ
അവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം!

Comments

  1. കളഞ്ഞു കിട്ടുന്ന പ്രകാശം- കൊള്ളാം

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം സന്തോഷപൂർവ്വം നന്ദി മാഷേ

      Delete
  2. Does the poem emphasize the insignificance of man .The images ,leaf , tree ,the burning candle ,darkness and light portray the love and intimacy of the beloved......?!

    ReplyDelete
    Replies
    1. അതേ തീർച്ചയായും പ്രധാനമായും അവഗണന എന്ന കാറ്റിനെകുറിച്ച് തന്നെ
      സ്നേഹപൂർവ്വം

      Delete
  3. ഒരർത്ഥത്തിൽ
    മനുഷ്യരുടെ
    നിസ്സഹായതകൾക്ക്
    പിടിച്ച
    വേരല്ലാതെ എന്താണ്
    മരം?....
    കവിത മനസ്സിൽ എവിടെയോ ഒരു നൊമ്പരം ശേഷിപ്പിച്ചപോലെ..നന്നായിരിയ്ക്കുന്നു ആശംസകൾ

    ReplyDelete
  4. ഒരിക്കലും അണയാത്ത തിരി ...!

    ReplyDelete
  5. തുടർച്ചയായ
    അവഗണന കൊണ്ട്
    കളഞ്ഞുപോയ ചലനങ്ങളെ
    ഇലയാക്കാൻ
    ഒരിത്തിരി നേരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...