എരിയുന്ന
മെഴുകുതിരി പോലെ
ശാന്തമായ
ഒരുവൾ
ശാന്തമല്ലാത്തപ്പോൾ
ഒരിടവും
മെഴുകുതിരിയും
അവൾ
അപ്പോൾ
അവർക്ക്
ആകെ വെയ്ക്കാനറിയാവുന്ന
ഒച്ച
വെളിച്ചമാകുന്നു
ശരിയ്ക്കും
ഒച്ചയാവില്ലത്,
ഒളിപ്പിച്ചു വെച്ച പച്ച
പുറത്ത് കാണിക്കാനാവാതെ
ഉള്ളിൽ അടക്കിപ്പിടിച്ച
പച്ചയാണല്ലോ
ഇലകൾക്കെങ്കിലും
അത്രമേൽ ഉച്ചത്തിൽ
ഒച്ചയാവുക
ഇലകളുടെ തേങ്ങലല്ലാതെ
എന്താണ് പച്ച
ഒരിലയായിരിക്കുമ്പോൾ
പോലും
കാറ്റിന്റെ അവഗണന
അത്രമേലറിഞ്ഞവരായിരിക്കും
ഉരുകിയുരുകി
ഒരിക്കൽ
മെഴുകുതിരികളാവുക
അത് കൊണ്ട് തന്നെ
ഇരുട്ടിനെ
അവ
വെറുക്കുന്നില്ല,
അവഗണിക്കുന്നില്ല,
തൊട്ടുകളിക്കുക മാത്രം
ചെയ്യുന്നു
ഇരുട്ടിനോളം
അവഗണന
അറിഞ്ഞവരാരുണ്ട്?
അതുകൊണ്ടാവണം
കളഞ്ഞുകിട്ടുന്ന പ്രകാശം
പോലും
അവ
എടുത്തു വളർത്തുന്നത്
മുതിരുമ്പോൾ
ആരും കാണാതെ
മിന്നാംമിന്നികളാക്കി
പറത്തിവിടുന്നത്
അവഗണനകളെ
കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച്
അവഗണനകൾക്ക് അടിമപ്പെട്ട്
അവഗണിക്കപ്പെട്ടില്ലെങ്കിൽ
കൈയ്യും മെയ്യും വിറച്ചു
ഇലയാകപ്പെടുന്നവരും ഉണ്ടാവും,
പൂക്കളുടെ
ലോകത്തിൽ...
ഒരർത്ഥത്തിൽ
മനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?
തുടർച്ചയായ
അവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം!
കളഞ്ഞു കിട്ടുന്ന പ്രകാശം- കൊള്ളാം
ReplyDeleteസ്നേഹപൂർവ്വം സന്തോഷപൂർവ്വം നന്ദി മാഷേ
DeleteDoes the poem emphasize the insignificance of man .The images ,leaf , tree ,the burning candle ,darkness and light portray the love and intimacy of the beloved......?!
ReplyDeleteഅതേ തീർച്ചയായും പ്രധാനമായും അവഗണന എന്ന കാറ്റിനെകുറിച്ച് തന്നെ
Deleteസ്നേഹപൂർവ്വം
ഒരർത്ഥത്തിൽ
ReplyDeleteമനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?....
കവിത മനസ്സിൽ എവിടെയോ ഒരു നൊമ്പരം ശേഷിപ്പിച്ചപോലെ..നന്നായിരിയ്ക്കുന്നു ആശംസകൾ
ഒരിക്കലും അണയാത്ത തിരി ...!
ReplyDeleteതുടർച്ചയായ
ReplyDeleteഅവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം