Skip to main content

പിൻകഴുത്ത് മോഷണം പോകുന്നു

ഒരു തുമ്പി വന്നിരിക്കുമ്പോൾ
കുളമായി മാറുന്ന
ഒരു കണ്ണാടിയുണ്ടായിരുന്നു
ചുവരിൽ

ഒന്നും എഴുതാനില്ലാത്തപ്പോൾ
എന്റെ വിരലുകളായിരുന്നു
ആ കുളത്തിലെ
മീനുകൾ

അപ്പോൾ കവിതകൾ
കൊക്കുകളായി
കുളമുണ്ടെങ്കിലും
ജലമുണ്ടെങ്കിലും
വിരലിന്റെ കരയിൽ
നോക്കിയിരിക്കും

അപ്പോൾ
അവളുടെ പൊട്ടുകൾ
കണ്ണാടിയുടെ പാതിയിൽ
ഓളങ്ങൾ വിരിയ്ക്കും
എന്നിട്ടും
പൂക്കളുടെ കുറുമ്പ് കാട്ടി
വിരിയാതിരിയ്ക്കും

വിരിയാത്തതിലുള്ള
പരാതി പറഞ്ഞിരിക്കുന്ന
വിരലുകളിലെ
നഖങ്ങൾ കാണാതെ
എന്നിലൊളിച്ച്
എന്നുള്ളിലേയ്ക്ക് കുളിച്ചുകയറുന്ന
അവളുടെ
പ്രതിബിംബത്തിന്
കയറിപ്പോകുവാൻ പാകത്തിന്
രാത്രിസമയം നോക്കി
കണ്ണാടിയിൽ
പടവുകൾ
പണിയുവാൻ വരാറുണ്ടായിരുന്നു
പകൽ ക്ഷേത്രമായി
കാണപ്പെടുന്നൊരു നക്ഷത്രം

അവിടെയും
കണ്ണാടിയ്ക്ക് പോലും
കണ്ണടച്ച്
തള്ളിക്കളയാനാവാത്ത വിധം
മറുകിന്റെ ആകൃതിയിൽ
അതേ നക്ഷത്രം
തുറന്നിട്ടിരിക്കുന്ന
അവളുടെ
പിൻകഴുത്ത്
മോഷണം പോകുവാനുള്ള
സാധ്യതകൾ!

Comments

  1. Beautiful images.The poet unravels the beauty of the beloved and keeps her in the custody of his fanciful mind..congratulations for these wonderful lines

    ReplyDelete
  2. ഒന്നും എഴുതാനില്ലാത്തപ്പോൾ
    എന്റെ വിരലുകളായിരുന്നു
    ആ കുളത്തിലെ മീനുകൾ

    അപ്പോൾ കവിതകൾ കൊക്കുകളായി
    കുളമുണ്ടെങ്കിലും ജലമുണ്ടെങ്കിലും വിരലിന്റെ
    കരയിൽ നോക്കിയിരിക്കും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...