Skip to main content

മുദ്രകളില്ലാത്തത്

വിത്തിന് വെളിയിൽ വന്ന്
ഒരു കടൽ
കിളിർത്തിരിയ്ക്കുന്നു

അരികിൽ
ജലയിലകളുടെ
പച്ചനീലിച്ച വെള്ളക്കതിർ
തളിർപ്പുകൾ

നടക്കാൻ പഠിക്കുന്ന
ശിശുക്കൾ വെയ്ക്കുന്ന
ആദ്യകാൽവെയ്പ്പുകൾ പോലെ
വെള്ളത്തിന് വെളിയിൽ
പിടിച്ചു വരുന്ന
ശിശിരകാലതിരമാലകളുടെ
ഗതകാലമൊട്ടുകൾ

നിറം തികയാത്തത് കൊണ്ടാവണം
പൊന്മാനാകാതെ പോയ
കിളിയുടെ ദുഃഖത്തിൽ
ആകാശത്തോളം
നീലനിറത്തിൽ
പങ്കുചേരുന്ന
അകലം

അതായത്
ഒരിത്തിരി പഴകിയ
ദുഷ്യന്ത നേത്രങ്ങൾ

നൃത്തത്തിന് പുറത്ത്
ഒരു കൂട്ടത്തിൽ ചേർക്കാതിരുന്ന
വൃത്തം കോർത്ത്
മരത്തിന് പുറത്ത്
ഒരേകാന്ത മരംകൊത്തി
ഉടലിൽ
തിരുവാതിര കൊത്തുന്നു

അതിൽ
ഓരോ ചുവടിലും
അവൾ ചേർത്ത
ശൂന്യത കോർത്തുനിർമ്മിച്ച
പ്രണയത്തിന്റെ
ഊഷരസുഷിരമായി
ഒരാൾ
ഒറ്റയ്ക്കിരിയ്ക്കുന്നു....

Comments

  1. നൃത്തത്തിന് പുറത്ത്
    ഒരു കൂട്ടത്തിൽ ചേർക്കാതിരുന്ന
    വൃത്തം കോർത്ത് മരത്തിന് പുറത്ത്
    ഒരേകാന്ത മരംകൊത്തി ഉടലിൽ തിരുവാതിര കൊത്തുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...