Skip to main content

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം
ഒരു പരാജയപ്പെട്ട
കൊലപാതകമായിരുന്നു

കൊലപാതകി പോലും
ഗാന്ധിജി കൊല്ലപ്പെടണം
എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല


ഗാന്ധിജിയെ കൊല്ലാനും വേണ്ടി
കൊലപാതകി അന്ന്
സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല


(പിന്നെ അയാളെ ഒരു രാഷ്ട്രത്തെ
തന്നെ കൊല്ലാനും വേണ്ടി
നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം)

ഒന്ന് മുറിപ്പെടുത്തണം
എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ

അത് കൊണ്ട് ഗാന്ധിജിയുടെ മരണം
ഉറപ്പിക്കേണ്ടത്
കുറെ പേരുടെ ആവശ്യമായിരുന്നു

അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി
ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു

എങ്ങിനെ ജീവിച്ചിരിക്കുന്നു
എന്ന് ആരും ചോദിച്ചില്ല

സത്യത്തിനു വേണ്ടി ആയതു കൊണ്ട്
എന്തിനു ജീവിച്ചിരിക്കുന്നു
എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല

പക്ഷെ മരണാനന്തര ജീവിതം
ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു

പലർക്കു മുമ്പിലും
ആയ കാലത്ത്
ആ ജീവിതം
ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും

സഹനസമരം ചെയ്തപ്പോഴും
എന്റെ ജീവിതം തന്നെയാണ്
എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും
ഗാന്ധിജി
ജീവിച്ചിരിക്കുവാൻ
ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല

കുറേകാലം തപാൽ സ്റ്റാമ്പുകളിൽ
സര്ക്കാര് ഓഫീസുകളിലെ ചിത്രങ്ങളിൽ
നോട്ടുകളിൽ
ചില്ലറ
പണികൾ ചെയ്തു നോക്കി
അവര്ക്ക് പേര് പോലും വേണ്ടിയിരുന്നില്ല

വേണ്ടത് വെറും ജീവനില്ലാത്ത ചിത്രങ്ങളായിരുന്നു

ഉപേക്ഷിച്ചില്ല
പറയാതെ ഇറങ്ങി പോരുകയായിരുന്നു
വിലയില്ലാത്ത നോട്ടുകളിൽ നിന്ന്
കള്ളനെ പോലെ

തന്റെ പേരുള്ള തെരുവുകളിലൂടെ നടന്നു
തേരാപാര
ആരും തിരിച്ചറിഞ്ഞില്ല

തന്റെ രൂപമുള്ള പ്രതിമകളിൽ കയറി
താമസിച്ചു
വാടക കൊടുക്കേണ്ടി വന്നില്ല
ഓടിക്കേണ്ടി വന്നു കുറെ കാക്കകളെ

അവസാനം ജന്മ നാട്ടിൽ തന്നെ കിട്ടി
ചെറിയ ഒരു പണി

പട്ടേലിന്റെ പ്രതിമയായിരുന്നു

തിരിച്ചറിഞ്ഞപ്പോൾ
ആരോ
അവിടുന്നും പിരിച്ചു വിടുകായിരുന്നു

പിന്നെ ആരും കണ്ടിട്ടില്ല

അവസാനം തിരക്കി ചെന്നത്
സത്യമായിരുന്നു
സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
ഒരാളെ അവസാനം
സത്യം തന്നെ തിരക്കി
ചെന്നത്

ഒടുവിൽ കണ്ടെത്തി

നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ

ഗാന്ധിജി വിശ്വസിച്ചിരുന്നത് പോലെ
ഇന്ത്യയുടെ ആത്മാവിനെ പോലെ
ഒരു ഗ്രാമത്തിൽ

ധ്യാനത്തിലോ
എല്ലാവരും വിചാരിക്കും പോലെ രാജ്ഘട്ടിലോ
ഉദ്യാനത്തിലോ ആയിരുന്നില്ല
ഗാന്ധിജി

അ'ദ്വാ'നിക്കുകയായിരുന്നു

അതെ ഗോഡ്സേയ്ക്ക്
വെയ്ക്കുന്ന അമ്പലത്തിൽ
മൈക്കാട് പണിയിലായിരുന്നു
ഗാന്ധിജി!

Comments

  1. പതിവ്‌ തെറ്റിച്ചല്ലോ ഈ വായന.!/!?!/?!/

    പരിഹാസം അത്‌ കൊള്ളിയ്ക്കേണ്ടയിടത്ത്‌ തന്നെ.

    നന്നായി ബൈജുവേട്ടാ!/!/!/!/!/

    ReplyDelete
  2. ആക്ഷേപ ഹാസ്യത്തിന്റെ
    ഒരു പന്തം കൊളുത്തി പട...!

    ‘അവസാനം തിരക്കി ചെന്നത്
    സത്യമായിരുന്നു
    സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
    ‘അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
    ഒരാളെ അവസാനം
    സത്യം തന്നെ തിരക്കി
    ചെന്നത്....! ‘


    അ’ദ്വാനിയുടെ അദ്ധാനം വെറുത്തെ ആവില്ലല്ലൊ അല്ലേ ഭായ്

    ReplyDelete
  3. അല്ലെങ്കിലും ഗാന്ധിജി നമുക്ക് ചേർന്നവൻ അല്ലാരുന്നു

    ReplyDelete
  4. ഇതു കൊള്ളാമല്ലോ....
    ഈ വീക്ഷണം...

    ReplyDelete
  5. ചിന്തകളിലേക്ക്........
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന