Skip to main content

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ
അത്രപെട്ടെന്ന് കാണപ്പെടുന്ന
 ഒരു കുഴിയിലേയ്ക്ക്;
ഒഴിവാക്കുവാനാകാത്തത് കൊണ്ട്,
അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം;
തിരിച്ചു കയറുന്നതിനിടയിൽ,
നമ്മുടെ ഒരു കുലുക്കം;
വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്..

പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന
 ഒരു  മഴ, നമ്മളെ പോലെ
അത്രയും ധൃതിയുള്ളത്കൊണ്ട്
കുറച്ചു നേരത്തെ പെയ്തത് പോലെ
ആ  കുഴിയോടൊപ്പം; കുലുക്കവും,
നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്..

അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു
 പോകുന്തോറും കടന്നുവരുന്ന
ഓടുന്ന വാഹനങ്ങൾ പോലും
നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി
കാണപ്പെടുന്നത്..

അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി
അതിൽ മരണമണമുള്ള
ഒരു അപകടം പോലും
അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
വല്ലാതെ പൂത്തുലയാൻ!   

Comments

  1. കുലുക്കത്തിൽ വിത്ത് കുഴിച്ചിട്ടാൽ
    അതിൽ മരണമണമുള്ള
    ഒരു അപകടം പോലും
    അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
    റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
    വല്ലാതെ പൂത്തുലയും...!

    ReplyDelete
  2. നമ്മൾ കുഴിച്ചിടുന്ന വിത്തുകൾ! ഇഷ്ടം :)

    ReplyDelete
  3. ഈ കവിതയ്ക്ക് മുന്‍പ് ഏത് കുഴിയിലാ കവി ചാടിയത്?

    ReplyDelete
    Replies
    1. ഹ ഹ അതൊരു ചോദ്യമാണ് Joselet നന്ദി

      Delete
  4. കുഴിയില്ലെങ്കില്‍ നമ്മളെങ്ങനെ വിത്ത് നട്ടേനെ എന്നാണ് ചോദ്യം!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ആ സംശയത്തിൽ ശരിക്കും ഞെട്ടി, അത് എവിടെ വരെ പോയി എന്നോർത്ത്
      നന്ദി അജിത്ഭായ്

      Delete
  5. ഒരു നിമിഷത്തെ അശ്രദ്ധ, ഒരായുസ്സിന്‍റെ കണ്ണുനീർ.!!!

    അജിത് സര്‍... വിത്തുനടാനുള്ള വഴികളൊക്കെ തിന്നുതീര്‍ക്കുന്നുണ്ടല്ലോ നമ്മള്‍....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന