Skip to main content

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ
അത്രപെട്ടെന്ന് കാണപ്പെടുന്ന
 ഒരു കുഴിയിലേയ്ക്ക്;
ഒഴിവാക്കുവാനാകാത്തത് കൊണ്ട്,
അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം;
തിരിച്ചു കയറുന്നതിനിടയിൽ,
നമ്മുടെ ഒരു കുലുക്കം;
വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്..

പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന
 ഒരു  മഴ, നമ്മളെ പോലെ
അത്രയും ധൃതിയുള്ളത്കൊണ്ട്
കുറച്ചു നേരത്തെ പെയ്തത് പോലെ
ആ  കുഴിയോടൊപ്പം; കുലുക്കവും,
നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്..

അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു
 പോകുന്തോറും കടന്നുവരുന്ന
ഓടുന്ന വാഹനങ്ങൾ പോലും
നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി
കാണപ്പെടുന്നത്..

അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി
അതിൽ മരണമണമുള്ള
ഒരു അപകടം പോലും
അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
വല്ലാതെ പൂത്തുലയാൻ!   

Comments

  1. കുലുക്കത്തിൽ വിത്ത് കുഴിച്ചിട്ടാൽ
    അതിൽ മരണമണമുള്ള
    ഒരു അപകടം പോലും
    അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
    റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
    വല്ലാതെ പൂത്തുലയും...!

    ReplyDelete
  2. നമ്മൾ കുഴിച്ചിടുന്ന വിത്തുകൾ! ഇഷ്ടം :)

    ReplyDelete
  3. ഈ കവിതയ്ക്ക് മുന്‍പ് ഏത് കുഴിയിലാ കവി ചാടിയത്?

    ReplyDelete
    Replies
    1. ഹ ഹ അതൊരു ചോദ്യമാണ് Joselet നന്ദി

      Delete
  4. കുഴിയില്ലെങ്കില്‍ നമ്മളെങ്ങനെ വിത്ത് നട്ടേനെ എന്നാണ് ചോദ്യം!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ആ സംശയത്തിൽ ശരിക്കും ഞെട്ടി, അത് എവിടെ വരെ പോയി എന്നോർത്ത്
      നന്ദി അജിത്ഭായ്

      Delete
  5. ഒരു നിമിഷത്തെ അശ്രദ്ധ, ഒരായുസ്സിന്‍റെ കണ്ണുനീർ.!!!

    അജിത് സര്‍... വിത്തുനടാനുള്ള വഴികളൊക്കെ തിന്നുതീര്‍ക്കുന്നുണ്ടല്ലോ നമ്മള്‍....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി