Skip to main content

മടങ്ങുന്ന കടത്തുകാരൻ



അന്നത്തെ കടത്തു കഴിഞ്ഞു
എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന
കടത്തുകാരൻ
ഇന്ന് പക്ഷെ വെറും കൈയ്യോടെ
ആദ്യം മരത്തിൽ നിന്ന്
അഴിച്ചെടുക്കുന്ന തോണി
പിന്നെ വേരിൽ നിന്നും
കെട്ടഴിച്ചു വിടുന്ന മരം
മരം ദൂരേയ്ക്ക്
നിറയുന്ന കണ്ണുകൾ
ഉറങ്ങുന്ന കുഞ്ഞിന്റെ
വിരൽ പോലെ
അതിലോലം
തീരെ ശബ്ദം കേൾപ്പിക്കാതെ
പുഴയിൽ നിന്നും
വേർപെടുത്തുന്ന തോണി
ഒന്ന് നിറയുന്ന പുഴ
നനയുന്ന തോണി
സഞ്ചിയിൽ മടക്കി വെയ്ക്കുന്ന
അഴിച്ചെടുത്ത പുഴ
കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം
അവസാനം പറിച്ചെടുക്കുന്ന സൂര്യൻ
തുടച്ചു കളയുന്ന-
ബാക്കി വന്ന പോക്കുവെയിൽ
സഞ്ചിയിലേയ്ക്ക് സൂര്യൻ
പരക്കുന്ന ഒരോറഞ്ച് മണം
നടുവൊന്നു നിവർത്തി
പിന്നെ കുനിഞ്ഞു
മടക്കി വെച്ച പുഴ ചരിച്ചു
കുറച്ചു വെള്ളം കുടിക്കുന്ന
കടത്തുകാരൻ
ഒടുവിൽ മടക്കം
കൈയ്യിൽ സഞ്ചി
തോളിൽ വഞ്ചി
പുഴ കിടന്ന വഴിയെ
വീട്ടിലേയ്ക്ക് കുറുകെ
കടക്കുന്നു പിടയ്ക്കുന്ന മീനുകൾ
പിടയ്ക്കുന്ന നെഞ്ചു
അപ്പോഴും കടവിൽ
തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത
നിസ്സഹായത
ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ്
പുഴ ഇല്ലാത്ത കരയിൽ നിന്നും
തേങ്ങൽ കടന്ന്
അതാ ഒരു കൂവലുയരുന്നു ....

Comments


  1. പുഴ ഇല്ലാത്ത കരയിൽ നിന്നും പുഴയുടെ ആത്മാവ് തേങ്ങുന്നു....

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ നന്ദി സ്നേഹം എഴുത്തിനെ വളരെ ഭംഗിയായി സംഗ്രഹിക്കാറുണ്ട് മുരളി ചേട്ടൻ അഭിപ്രായത്തിൽ സ്നേഹം

      Delete
  2. puzayum kadaththukaaranumokke svapnm mathramaakunna kaalam athi vidhooramallennu thonnunnu....nalla chintha.

    ReplyDelete
    Replies
    1. ശരിയാണ് മിനി അത് തന്നെയാണ് എത്രയോ കാതം അകലെ ആയ നമ്മളെ കൂട്ടി ഇണക്കുന്നതും ഇപ്പോഴും കവിതയിലും കഥയിലും ഒക്കെ ആയി സ്നേഹപൂർവ്വം നന്ദി

      Delete
  3. വേരില്‍ നിന്ന് കെട്ടഴിഞ്ഞ് ഒരു മരം

    ReplyDelete
    Replies
    1. അജിത്‌ ഭായ് എനിക്കും ഇഷ്ടം തോന്നിയ ഒരു വരി അത് എടുത്തെഴുതുന്നത് കാണുമ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന അതെ വികാരം സന്തോഷം

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
    Replies

    1. അനുരാജ് ശരിയാണ് തോണിക്കാരൻ ഒരു തോണി തന്നെ നന്ദി സ്നേഹം

      Delete
  5. വികെ സ്നേഹപൂർവ്വം നന്ദി വല്യ ഒരു നോവലിന്റെ പണിപുരയിൽ ആയിട്ടും തിരക്കിനിടയിൽ വന്നു കുറിച്ചിടുന്ന ഓരോ വാക്കിനും നോക്കിനും നന്ദി സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം