Skip to main content

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്   
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു 

Comments

  1. വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കാത്ത ഒരു യുവ ജന മുന്നേറ്റം ഏപ്രില്‍ മാസത്തില്‍ നടക്കുന്നാതായി അറിഞ്ഞു അവശേഷികുന്ന ചില പ്രകൃതി സ്നേഹികളുടെ .

    ReplyDelete
  2. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ രചനകളേക്കാൾ എത്രയോ മികച്ച കവിതകൾ ബ്ലോഗുകളിൽ വരുന്നു എന്നതിന് നല്ല ഉദാഹരണമാണ് ഈ കവിത... കാവ്യഭംഗികൊണ്ടും, വിനിമയം ചെയ്യുന്ന ആശയത്തിന്റെ പ്രസക്തികൊണ്ടും , ഉപയോഗിച്ച രൂപകങ്ങളുടെ സവിശേഷതകൾകൊണ്ടും നല്ലൊരു വായനാനുഭവം...

    ReplyDelete
  3. മുട്ട് കുത്താൻ ഇടം സ്വയം നഷ്ടപ്പെടുത്തുന്നതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഹോബി.

    വളരെ നല്ലൊരു കവിത


    ശുഭാശംസകൾ...

    ReplyDelete
  4. എന്ത് പശ്ചിമഘട്ടം!!
    എന്നാണവര്‍ ചോദിക്കുന്നത്!!

    ReplyDelete
  5. എന്ത് കിളി ?എന്ത് മരം ?ഏത് മുട്ട ?മനുഷ്യനാണോ മുട്ട ആണോ ആദ്യമുണ്ടായത് ?
    മനുഷ്യന്‍ മുട്ട ഇടാറില്ലല്ലോ..പിന്നെ എന്താ പ്രശ്നം ?

    ReplyDelete
    Replies
    1. കവിത അസാധ്യമായിട്ടുണ്ട് ,അഭിനന്ദനങ്ങള്‍

      Delete
  6. ...painkili can't sing in this crucial life situation.,thoughtful poem

    ReplyDelete
  7. ആശയസമ്പുഷ്ടമായ കവിത

    ReplyDelete
  8. പ്രകൃതിയെയും മനുഷ്യനെയും ലാഭതാത്പര്യാര്‍ത്ഥം രണ്ടു പക്ഷത്ത് നിറുത്തി വികസനമെന്ന വാക്ക് കൊണ്ട് കണ്ണ് കെട്ടുകയും ചൂഷണം ഒളിച്ചുകടത്തുകയും ചെയ്യുന്ന നവ-മുതലാളിത്ത കാലത്ത്, നാട്ടകങ്ങളിലെ രാഷ്ട്രീയങ്ങള്‍ക്ക് മുഴുത്ത പുണ്ണ് ബാധിച്ചിരിക്കുന്നു എന്ന് പറയുന്നത് ആറന്മുളയും തൃശൂര്‍ കോള്‍പാടങ്ങളും മാത്രമലല്ല. ആയിരത്തിയെഴുനൂറു പാറ മുറിവുകളും കൂടെയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള നിലവിളി മനുഷ്യനും കൂടിയുള്ളതാണെന്ന് ഇനിയേത് ദുരന്തമുഖത്തുനിന്നാണ് ബോധജ്ഞാനം ലഭിക്കുക..? നിശ്ചയം: അപ്പോഴും ഒരു കിളി കൂട് തേടിപ്പറക്കുന്നുണ്ടാകും. എല്ലാ ജീവനെയും ചേര്‍ത്തുവെച്ചൊരു സ്നേഹമായ്/പ്രതീക്ഷയായ്. അഭിനന്ദനങ്ങള്‍.!

    ReplyDelete
  9. ഇത്ര മേല്‍ ശക്തമായ് എങ്ങനെ എഴുതുന്നു സഖേ!! ഇഷ്ടം

    ReplyDelete
  10. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  11. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  12. ആശയ സമ്പുഷ്ടം,കാലികം,സുന്ദരമായ അവതരണം...........

    അഭിനന്ദനങ്ങള്‍ ബൈജു ഭായ്..

    ReplyDelete
  13. പുതിയ കിളികൾ ഗതകാല പരമ്പരകളിലേക്ക്
    ഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു

    ReplyDelete
  14. ഓരോ സുമനസ്സുകൾക്കും അഭിപ്രായത്തിനും വായനക്കും കൊക്കിലോതുങ്ങാത്ത സ്നേഹം നന്ദി പൂർവ്വം

    ReplyDelete
  15. എല്ലാം കണ്ടും കേട്ടും
    മരം മനുഷ്യനെ പോലെ
    ഇല്ലാത്ത ഇല വച്ച്
    തലയെങ്കിലും ആട്ടാതെ.... Nalla prayogam.

    ReplyDelete
  16. നല്ല കവിത ബൈജൂ ...ആശംസകൾ

    ReplyDelete
  17. അവ്യക്തമാക്കാതെ വളരെ ലളിതസുന്ദരമായ വരികളിലൂടെ ഭംഗിയാക്കിയ ആശയം.
    മനോഹരം.

    ReplyDelete
  18. നല്ല വരികള്‍.
    കവിത മനോഹരമായി കുറിച്ചു.
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...