Skip to main content

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്   
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു 

Comments

  1. വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കാത്ത ഒരു യുവ ജന മുന്നേറ്റം ഏപ്രില്‍ മാസത്തില്‍ നടക്കുന്നാതായി അറിഞ്ഞു അവശേഷികുന്ന ചില പ്രകൃതി സ്നേഹികളുടെ .

    ReplyDelete
  2. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ രചനകളേക്കാൾ എത്രയോ മികച്ച കവിതകൾ ബ്ലോഗുകളിൽ വരുന്നു എന്നതിന് നല്ല ഉദാഹരണമാണ് ഈ കവിത... കാവ്യഭംഗികൊണ്ടും, വിനിമയം ചെയ്യുന്ന ആശയത്തിന്റെ പ്രസക്തികൊണ്ടും , ഉപയോഗിച്ച രൂപകങ്ങളുടെ സവിശേഷതകൾകൊണ്ടും നല്ലൊരു വായനാനുഭവം...

    ReplyDelete
  3. മുട്ട് കുത്താൻ ഇടം സ്വയം നഷ്ടപ്പെടുത്തുന്നതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഹോബി.

    വളരെ നല്ലൊരു കവിത


    ശുഭാശംസകൾ...

    ReplyDelete
  4. എന്ത് പശ്ചിമഘട്ടം!!
    എന്നാണവര്‍ ചോദിക്കുന്നത്!!

    ReplyDelete
  5. എന്ത് കിളി ?എന്ത് മരം ?ഏത് മുട്ട ?മനുഷ്യനാണോ മുട്ട ആണോ ആദ്യമുണ്ടായത് ?
    മനുഷ്യന്‍ മുട്ട ഇടാറില്ലല്ലോ..പിന്നെ എന്താ പ്രശ്നം ?

    ReplyDelete
    Replies
    1. കവിത അസാധ്യമായിട്ടുണ്ട് ,അഭിനന്ദനങ്ങള്‍

      Delete
  6. ...painkili can't sing in this crucial life situation.,thoughtful poem

    ReplyDelete
  7. ആശയസമ്പുഷ്ടമായ കവിത

    ReplyDelete
  8. പ്രകൃതിയെയും മനുഷ്യനെയും ലാഭതാത്പര്യാര്‍ത്ഥം രണ്ടു പക്ഷത്ത് നിറുത്തി വികസനമെന്ന വാക്ക് കൊണ്ട് കണ്ണ് കെട്ടുകയും ചൂഷണം ഒളിച്ചുകടത്തുകയും ചെയ്യുന്ന നവ-മുതലാളിത്ത കാലത്ത്, നാട്ടകങ്ങളിലെ രാഷ്ട്രീയങ്ങള്‍ക്ക് മുഴുത്ത പുണ്ണ് ബാധിച്ചിരിക്കുന്നു എന്ന് പറയുന്നത് ആറന്മുളയും തൃശൂര്‍ കോള്‍പാടങ്ങളും മാത്രമലല്ല. ആയിരത്തിയെഴുനൂറു പാറ മുറിവുകളും കൂടെയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള നിലവിളി മനുഷ്യനും കൂടിയുള്ളതാണെന്ന് ഇനിയേത് ദുരന്തമുഖത്തുനിന്നാണ് ബോധജ്ഞാനം ലഭിക്കുക..? നിശ്ചയം: അപ്പോഴും ഒരു കിളി കൂട് തേടിപ്പറക്കുന്നുണ്ടാകും. എല്ലാ ജീവനെയും ചേര്‍ത്തുവെച്ചൊരു സ്നേഹമായ്/പ്രതീക്ഷയായ്. അഭിനന്ദനങ്ങള്‍.!

    ReplyDelete
  9. ഇത്ര മേല്‍ ശക്തമായ് എങ്ങനെ എഴുതുന്നു സഖേ!! ഇഷ്ടം

    ReplyDelete
  10. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  11. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  12. ആശയ സമ്പുഷ്ടം,കാലികം,സുന്ദരമായ അവതരണം...........

    അഭിനന്ദനങ്ങള്‍ ബൈജു ഭായ്..

    ReplyDelete
  13. പുതിയ കിളികൾ ഗതകാല പരമ്പരകളിലേക്ക്
    ഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു

    ReplyDelete
  14. ഓരോ സുമനസ്സുകൾക്കും അഭിപ്രായത്തിനും വായനക്കും കൊക്കിലോതുങ്ങാത്ത സ്നേഹം നന്ദി പൂർവ്വം

    ReplyDelete
  15. എല്ലാം കണ്ടും കേട്ടും
    മരം മനുഷ്യനെ പോലെ
    ഇല്ലാത്ത ഇല വച്ച്
    തലയെങ്കിലും ആട്ടാതെ.... Nalla prayogam.

    ReplyDelete
  16. നല്ല കവിത ബൈജൂ ...ആശംസകൾ

    ReplyDelete
  17. അവ്യക്തമാക്കാതെ വളരെ ലളിതസുന്ദരമായ വരികളിലൂടെ ഭംഗിയാക്കിയ ആശയം.
    മനോഹരം.

    ReplyDelete
  18. നല്ല വരികള്‍.
    കവിത മനോഹരമായി കുറിച്ചു.
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന