Skip to main content

ഉടൽമടുപ്പിലേയ്ക്കൊരു യാത്ര

തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു 
തകർന്നു കിടക്കുന്നു

അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു

കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും 
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു

ഉടൽമടുപ്പെന്ന 
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം 
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട് 
മരണയാത്ര തുടരുന്നു ...

Comments

  1. മരിച്ചു കിടക്കുന്നതും മടുപ്പിക്കുമോ..?

    ReplyDelete
  2. കടന്നുപോവുന്ന തീവണ്ടികൾക്കെല്ലാ തലവെക്കുന്ന റെയിൽപ്പാളങ്ങൾ !!! - അതൊരു സൂപ്പർ നിരീക്ഷണമാണ്....

    പതിവു തെറ്റിക്കാതെ നല്ല കവിത......

    ReplyDelete
  3. മരണം എന്നെന്നറിയാതെയുള്ള യാത്ര...
    ആശംസകള്‍

    ReplyDelete
  4. Exactly ...life is a journey to death

    ReplyDelete
  5. അറിഞ്ഞിട്ടും തലവെച്ച് കൊടുത്തുകൊണ്ട്....
    ശക്തമാണ് വരികള്‍.

    ReplyDelete
  6. ആദമിൻ മക്കൾ തൻ തുടർ യാത്ര...

    വളരെ നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ....

    ReplyDelete
  7. എന്തായാലും മരിക്കുന്നത് വരെയല്ലേയുള്ളൂ

    ReplyDelete
  8. എല്ലാ വായനയ്ക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം

    ReplyDelete
  9. മരണം മാത്രമാണ് നമുക്ക് ജനനത്തില്‍ കൂടി കിട്ടുന്ന ഒരേയൊരു നിശ്ചയമുള്ള കാര്യം എന്ന് ഒരു പറച്ചില്‍ ഉണ്ട് :) അതുകൊണ്ട് നമുക്കും അങ്ങനെ തന്നെ ആ ടിക്കറ്റ്‌ എടുത്തു അങ്ങോട്ടേക്ക് പോകാം ;)

    ReplyDelete
  10. മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്നു... Great one!!!

    ReplyDelete
  11. കടന്ന് പോകുന്ന വണ്ടിക്കൊക്കെ തല വെയ്ക്കുന്ന റെയില്‍പ്പാളങ്ങള്‍... ഇഷ്ടപ്പെട്ടു.. ഈ പ്രയോഗവും ... ഈ കവിതയും..

    ReplyDelete
  12. എന്നും മരണയാത്രകൾ
    തുടർന്നുകൊണ്ടെയിരിക്കുന്നൂ‍ൂ.....

    ReplyDelete
  13. എല്ലാ അഭിപ്രായത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ അധികം സ്നേഹത്തോടെ നന്ദി

    ReplyDelete
  14. കടന്നു പോകുന്ന
    തീവണ്ടിയ്ക്കെല്ലാം
    തല വെച്ച്,
    രണ്ടായി പിളർന്നിട്ടും
    മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്....കണ്ടിട്ടും അറിയാത്ത കാഴ്ച....

    ReplyDelete
    Replies
    1. ശ്രീകുമാർ നന്ദി സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന