Skip to main content

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Comments

  1. അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?

    ReplyDelete
  2. കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....

    ReplyDelete
  3. ഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?

    ReplyDelete
  4. കൊമ്പുകുലുങ്ങുന്നതിന്‍റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
    ആശംസകള്‍

    ReplyDelete
  5. മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
    (അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)

    ReplyDelete
  6. ആമരം ഈമരം
    ആമരം ഈമരം

    ReplyDelete
  7. കൊള്ളാം ...അപ്പൊ അതാണ്‌ കഥ :)

    ReplyDelete
  8. ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.

    ReplyDelete
  9. എന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
    ഒരു വേറിട്ട ചിന്ത...കവിത നന്നായി...

    ReplyDelete
  10. ഇതാപ്പോ നന്നായെ

    ReplyDelete
  11. ആശയം നല്ലത്....
    ഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...

    ReplyDelete
  12. "മരത്തിന്റെ കനിവില്‍ ന്യൂട്ടന്‍."

    വേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
    ഇഷ്ടമായി.

    ReplyDelete

  13. മറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.



    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്

    ReplyDelete
  16. അപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)

    ReplyDelete
  17. മണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.

    ReplyDelete
  18. സർവശ്രീ
    ഡോക്ടർ MANOJ KUMAR
    സാജന്‍ വി എസ്സ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    Cv തങ്കപ്പൻ ചേട്ടൻ
    അനു രാജ്
    വീകെ
    അജിത്‌ ഭായ്
    അശ്വതി
    ബാസിൽ കെ എം
    നിധീഷ് വർമ രാജാ
    കുട്ടനാടന്‍ കാറ്റ്
    സംഗീത്
    Sharafudheen C M
    പ്രദീപ്‌ മാഷ് (തീര്ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
    Joselet Mamprayil
    അമ്പിളി.
    ഫൈസല്‍ ബാബു
    vettathan g
    പ്രവാഹിനി
    Aarsha Sophy Abhilash
    തുമ്പി
    എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ

    ReplyDelete
  19. ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
    ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

    ReplyDelete
    Replies
    1. മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി

      Delete
  20. കൽപനാകാകളികൾ നീന്തി വന്നെത്തുന്ന
    കാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...