Skip to main content

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Comments

  1. അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?

    ReplyDelete
  2. കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....

    ReplyDelete
  3. ഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?

    ReplyDelete
  4. കൊമ്പുകുലുങ്ങുന്നതിന്‍റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
    ആശംസകള്‍

    ReplyDelete
  5. മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
    (അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)

    ReplyDelete
  6. ആമരം ഈമരം
    ആമരം ഈമരം

    ReplyDelete
  7. കൊള്ളാം ...അപ്പൊ അതാണ്‌ കഥ :)

    ReplyDelete
  8. ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.

    ReplyDelete
  9. എന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
    ഒരു വേറിട്ട ചിന്ത...കവിത നന്നായി...

    ReplyDelete
  10. ഇതാപ്പോ നന്നായെ

    ReplyDelete
  11. ആശയം നല്ലത്....
    ഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...

    ReplyDelete
  12. "മരത്തിന്റെ കനിവില്‍ ന്യൂട്ടന്‍."

    വേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
    ഇഷ്ടമായി.

    ReplyDelete

  13. മറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.



    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്

    ReplyDelete
  16. അപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)

    ReplyDelete
  17. മണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.

    ReplyDelete
  18. സർവശ്രീ
    ഡോക്ടർ MANOJ KUMAR
    സാജന്‍ വി എസ്സ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    Cv തങ്കപ്പൻ ചേട്ടൻ
    അനു രാജ്
    വീകെ
    അജിത്‌ ഭായ്
    അശ്വതി
    ബാസിൽ കെ എം
    നിധീഷ് വർമ രാജാ
    കുട്ടനാടന്‍ കാറ്റ്
    സംഗീത്
    Sharafudheen C M
    പ്രദീപ്‌ മാഷ് (തീര്ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
    Joselet Mamprayil
    അമ്പിളി.
    ഫൈസല്‍ ബാബു
    vettathan g
    പ്രവാഹിനി
    Aarsha Sophy Abhilash
    തുമ്പി
    എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ

    ReplyDelete
  19. ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
    ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

    ReplyDelete
    Replies
    1. മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി

      Delete
  20. കൽപനാകാകളികൾ നീന്തി വന്നെത്തുന്ന
    കാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..