Skip to main content

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു-
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി  മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി

ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.

മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു 
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ്‌ വച്ചു  
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു

ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!    

Comments

  1. അണിഞ്ഞൊരുങ്ങിയീ പ്രകൃതിയെല്ലാം!!

    ReplyDelete
  2. മുറ്റത്തു വന്ന വെയിലിന്‍റെ ഭംഗി.......!
    ആശംസകള്‍

    ReplyDelete
  3. പ്രകൃത്യാലുള്ള - സ്വാഭാവികമായ വിഷയം എങ്കിലും
    അവതരണഭംഗികൊണ്ടു ഹൃദ്യം.

    ReplyDelete
  4. തുമ്മല്‍ ലക്ഷണമാണ്.ചിലതിനു മുന്നോടി .

    ReplyDelete
  5. മുറ്റത്തെ മുക്കുറ്റി. എന്തൊരു അഴകാണ് അതിന്ന്. അത് മനസ്സിലാക്കാൻ കവിക്കേ കഴിയൂ. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  6. കവിത ഒഴുകിയെത്തുന്ന വഴികളെക്കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു....

    ReplyDelete
  7. മരത്തിന്‍റെ തുമ്മലും....

    ReplyDelete
  8. തുമ്മിതുമ്മി ഇല കൊഴിഞ്ഞു

    ReplyDelete
  9. മരത്തെ പറ്റി എല്ലാരും പറയുന്നത് കൊണ്ടാവും തുമ്മൽ

    നല്ല ഭാവന
    ആശംസകൾ

    ReplyDelete
  10. നന്നായിട്ടുണ്ട്...

    ReplyDelete
  11. മുട്ടത്തു വീണ വെയില്‍ ആഭരണ കടയുടെ പരസ്യം പോലെ.
    ആകാശം ഗമയില്‍ കൂളിംഗ് ഗ്ലാസ് വച്ചു.
    ഹെതോഹരമായ ഒരു കവിത.

    ReplyDelete
  12. സർവശ്രീ
    അജിത്ഭായ്
    തങ്കപ്പൻ ഭായ്
    ഡോ. പി. മാലങ്കോട്
    അനീഷ്‌ കാത്തി
    ദാസേട്ടൻ
    പ്രദീപ്‌ മാഷ്
    റാംജി ഭായ്
    ഡോക്ടർ Sharafudheen C M
    നിധീഷ് വർമ്മ
    Habby Sudhan
    നളിനകുമാരി ചേച്ചി
    എല്ലാവർക്കും വളരെ വളരെ നന്ദി അഭിപ്രായത്തിനു വായനക്കും

    ReplyDelete
  13. വായിക്കുന്നവരെ തുമ്മൽ പിടിപ്പിക്കാത്ത വരികൾ




    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം