Skip to main content

Valentines day!


ഞാനായിരുന്നില്ല ധര്മിഷ്ഠനാം മാബലി
എനിക്കുണ്ടായില്ല ഉപേക്ഷിക്കുവാൻ രാജ്യവും
എന്നിട്ടും എൻ വിലപിടിച്ചതെല്ലാം
ദാനം ചോദിച്ചു  അവൻ "പിടിച്ചു" വാങ്ങി

വാളോങ്ങി ഗര്ജിച്ചു തരിക നിൻ
വിലപിടിപ്പുള്ളതെല്ലാം ..
പേടിച്ചില്ല ഞാൻ തിരിച്ചോതി
ഇല്ല നിൻ വാളിനില്ല അതിനുള്ള ശക്തി

പിന്നെ സ്നേഹമായി അത് അപേക്ഷയായി
തരാമോ ദയവായി  നിന്റെയെല്ലാം എല്ലാം ?
ലക്‌ഷ്യം തികക്കാൻ ഇനി  ഒരിര മാത്രം.
കർണൻ അല്ലെങ്കിലും അലിഞ്ഞു.. മനസ്സ്.

പിന്നെ അപേക്ഷ ഞാനായി
എടുത്തു കൊള്ളൂ ഇതാ എന്റെ ജീവൻ
എടുത്തു കൊള്ളൂ ഏതാ എൻ സ്വത്ത്‌
പക്ഷെ വിട്ടു തരൂ എനിക്കെന്പ്രണയം

ചതുരനവൻ ബുദ്ധിമാൻ
എടുത്തവൻ പ്രണയം മാത്രം
വിട്ടു പോയി ജീവനും
അതിൽ കൂടുതൽ സമ്പാദ്യങ്ങളും

കേണഅപേക്ഷിച്ചപ്പോൾ തന്നൂ ഒരിളവു
പ്രണയിക്കാനൊരു ദിനം
പ്രണയം ഓമനിക്കാനൊരു ദിനം
അതെ വാലൻന്റൈൻ   ദിനം

ഹൃദയം പൊട്ടിയെങ്ങിലും നാവിറങ്ങിയങ്കിലും
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, ഹേ ദുഷ്ടാ
പറയൂ നിന്റെ പേരെന്ത്?
എനിക്ക് വെറുക്കാൻ എങ്കിലും?

പറഞ്ഞ പേര് മറക്കുന്നില്ല ഞാനിന്നും
വെറുക്കുന്നുമില്ല ഞാൻ
പക്ഷെ ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"

Comments

  1. ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
    അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ.. എഴുതിയത് നമ്മൾ കരുതുന്നതിലും വലിയ കാൻവാസിൽ വായിച്ചു കാണുമ്പോഴാണ് കൂടുതൽ സന്തോഷം ഒരു പാട് ഒരു പാട് സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ