Skip to main content

Valentines day!


ഞാനായിരുന്നില്ല ധര്മിഷ്ഠനാം മാബലി
എനിക്കുണ്ടായില്ല ഉപേക്ഷിക്കുവാൻ രാജ്യവും
എന്നിട്ടും എൻ വിലപിടിച്ചതെല്ലാം
ദാനം ചോദിച്ചു  അവൻ "പിടിച്ചു" വാങ്ങി

വാളോങ്ങി ഗര്ജിച്ചു തരിക നിൻ
വിലപിടിപ്പുള്ളതെല്ലാം ..
പേടിച്ചില്ല ഞാൻ തിരിച്ചോതി
ഇല്ല നിൻ വാളിനില്ല അതിനുള്ള ശക്തി

പിന്നെ സ്നേഹമായി അത് അപേക്ഷയായി
തരാമോ ദയവായി  നിന്റെയെല്ലാം എല്ലാം ?
ലക്‌ഷ്യം തികക്കാൻ ഇനി  ഒരിര മാത്രം.
കർണൻ അല്ലെങ്കിലും അലിഞ്ഞു.. മനസ്സ്.

പിന്നെ അപേക്ഷ ഞാനായി
എടുത്തു കൊള്ളൂ ഇതാ എന്റെ ജീവൻ
എടുത്തു കൊള്ളൂ ഏതാ എൻ സ്വത്ത്‌
പക്ഷെ വിട്ടു തരൂ എനിക്കെന്പ്രണയം

ചതുരനവൻ ബുദ്ധിമാൻ
എടുത്തവൻ പ്രണയം മാത്രം
വിട്ടു പോയി ജീവനും
അതിൽ കൂടുതൽ സമ്പാദ്യങ്ങളും

കേണഅപേക്ഷിച്ചപ്പോൾ തന്നൂ ഒരിളവു
പ്രണയിക്കാനൊരു ദിനം
പ്രണയം ഓമനിക്കാനൊരു ദിനം
അതെ വാലൻന്റൈൻ   ദിനം

ഹൃദയം പൊട്ടിയെങ്ങിലും നാവിറങ്ങിയങ്കിലും
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, ഹേ ദുഷ്ടാ
പറയൂ നിന്റെ പേരെന്ത്?
എനിക്ക് വെറുക്കാൻ എങ്കിലും?

പറഞ്ഞ പേര് മറക്കുന്നില്ല ഞാനിന്നും
വെറുക്കുന്നുമില്ല ഞാൻ
പക്ഷെ ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"

Comments

  1. ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
    അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ.. എഴുതിയത് നമ്മൾ കരുതുന്നതിലും വലിയ കാൻവാസിൽ വായിച്ചു കാണുമ്പോഴാണ് കൂടുതൽ സന്തോഷം ഒരു പാട് ഒരു പാട് സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം