Skip to main content

ചരിത്രം


ഞാൻ പഠിച്ചതല്ല.. എന്നെ പഠിപ്പിച്ചതാകുന്നു ചരിത്രം.
എന്നെ പഠിപ്പിച്ചതല്ല ഞാൻ ധരിച്ചതാകുന്നു ചരിത്രം

ഞാൻ ധരിച്ചതല്ല, ഞാൻ അറിയതതാകുന്നു ചരിത്രം
ഞാൻ അറിയാത്തതല്ല, കാലം വിസ്മരിച്ചതാകുന്നു ചരിത്രം.
കാലം വിസ്മരിച്ചിട്ടും, സത്യം എന്തോ അതാകുന്നു  ചരിത്രം

ഇനി ഞാൻ പഠിച്ച ചരിത്രം

ചരിത്രത്തിൽ ഞാൻ പഠിച്ചതൊക്കെയും സാമൂഹ്യ പാഠം,
എന്തെ ഗണിതത്തിനു ചരിത്രമില്ലെ?
ശാസ്ത്രത്തിനു ചരിത്രമില്ലെ?
മനുഷ്യനില്ലേ ചരിത്രം?

തെറ്റുകളുടെ ചരിത്രം മൂടിയിട്ട്?
അർദ്ധ സത്യമോ ചരിത്രം?

പ്രൂഫ്‌ റീഡ് ചെയ്യപ്പെടാത്ത..
എഡിറ്റ്‌ മാത്രം ചെയ്യപ്പെട്ടതോ ചരിത്രം?

എങ്കിൽ അത് നിന് ചരിത്രം..
നിന്റെ മാത്രം ചരിത്രം.

ചരിത്രമെന്നാൽ പുസ്തകമോ?
പുസ്തകമെന്നാൽ പരന്നതെന്നോ?
പരപ്പെന്നാൽ വളഞ്ഞതെന്നോ?
സത്യം വളഞ്ഞതോ?

വളയാത്ത സത്യം  പുറത്തോ?
വളഞ്ഞസത്യങ്ങൾ  അകത്തോ?

അപ്രിയ സത്യങ്ങൾ ചരിത്രതിനന്യമോ?
ജനസമ്മതി ആസ്വാദ്യത മാനദന്ഡമോ?

ചരിത്രത്തിനു ചേരുവയോ?
സത്യമിത്ര ഊഹപൊഹമിത്ര
എന്റെ ഗോത്രത്തിന്റെ നന്മ ഇത്ര
നിന്റെ ഗോത്രത്തിന്റെ തിന്മ ഇത്ര


ഭരണത്തിന്റെ താമ്ര പത്രമോ ചരിത്രം?
നിന്റെ വ്യാഖ്യാനമോ ചരിത്രം?

ചിതലരിച്ചൊരു പഴയ പത്രമോ ചരിത്രം?
30 വര്ഷം കഴിഞ്ഞൊരു ഫാക്സൊ ചരിത്രം

പരസ്യം മാത്രമോ ചരിത്രം?
പിന്നെ എന്തിനീ ചരിത്രം?


കാലമേ ഈ ചരിത്രത്തോട് ക്ഷമിക്കേണമേ.. എന്നോടെന്ന പോലെ...

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം