Skip to main content

പുഴ


പുഴ ഇന്ന് ശാന്തമായ് ഒഴുകി
വെള്ളാരം കല്ലിൽ തട്ടി
ഈറ ചെടിയുടെ കവിളിൽ തലോടി
തിക്കി തിരക്കി അഴകായ് ഒഴുകി

വെയിലിൽ ചിരിച്ചു കിളിയെ തഴുകി
ആറ്റോരം വയലിൽ എത്തി നോക്കി
കളകളം ചിരിച്ചും ചെറുചുഴി എറിഞ്ഞും
കുളിരുള്ള വെള്ളം തെളിയായ് ഒഴുകി

മഴ പെയ്തിട്ടും.. കാറ്റൊന്നടിച്ചിട്ടും
പരൽമീൻ കുഞ്ഞുങ്ങൾ ഇക്കിളിയിട്ടിട്ടും
കരിയില പെണ്ണിനെ നീന്താൻ പഠിപ്പിച്ച്
നാടുകാണാ പുഴ അഴകായ് ഒഴുകി

അക്കര കാറ്റ് കിന്നാരം ചൊല്ലി
അത്തിപ്പഴകൂട്ടം അണ്ണാനും നല്കി
വേലിപ്പൂമരം പൂക്കളും നല്കി
നെടുവീർപ്പിൽ പുഴ കടലിലേക്കൊഴുകി

അലിയാൻ നേരം തിരിഞ്ഞൊന്നു നോക്കിയോ..
ആ മനസ്സൊന്നു മന്ത്രിച്ചുവോ

നാളെയും ..നാളെയും മണൽ തോണി
കാണാതിരുന്നെങ്ങിൽ...!!!!

Comments

  1. Baiju...puzhayude vedana....manaloottukare bhayannu ozhukendivarunna puzha....manushyar thanne puzhakale konnukondirikumpol...puzhaye snehikkunna nammalkkum enthenkilum cheyyende?puzha marikathirikkan....kavitha nannayirikkunnu,....aasamsakal....

    ReplyDelete
    Replies
    1. ടീച്ചർ നാം ഇന്ന് ജീവിക്കുന്നത് സാംസ്കാരിക ലോകത്താണ്, സംസ്കാരം ഉണ്ടായ സിന്ധു ബ്രഹ്മപുത്ര നദീതട സംസ്കാരങ്ങളിൽ നിന്ന് സാംസ്കാരിക ലോകത്തേക്കുള്ള അകലം മനുഷ്യനിൽ നിന്ന് ഫോസ്സിലുകളിലെക്കുള്ള ദൂരം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാത്തിന്റെയും ഫോസ്സിലുകൾ മതി! നദിയും പുഴയും നമ്മൾ ഫോസ്സിൽ ആക്കി കൊണ്ടിരിക്കുന്നു അത് വിഭജിച്, പുഴയെ എങ്ങിനെ വിഭജിക്കാം എന്ന് ചോദിച്ചാൽ കണ്ണീർ തുടച്ചു കൊണ്ട് പലതായി വിഭജിക്കാം, വെള്ളം ആയി, (aquarium , സ്വിമ്മിംഗ് പൂൾ) പിന്നെ മണലായി (വീട് ശവക്കല്ലറ) പിന്നെ മീനായി ഉണക്ക മീൻ) പിന്നെ എന്തെങ്ങിലും ബാക്കി ഉണ്ടെങ്കിൽ അത് റിയൽ എസ്റ്റുകാരനും ആക്രിക്കാരനും കൊടുക്കാം, പുഴയെ കണ്ടിട്ടുന്ടെന്നുള്ള സമാധാനത്തിൽ നമുക്ക്ക് ജീവിച്ചു തീര്ക്കാം, ഫോട്ടോ സൂക്ഷിക്കാം!

      ഒത്തിരി സന്തോഷം ടീച്ചർ, അധികം ആരും ശ്രദ്ടിക്കാതിരുന്ന ഒരു കൊച്ചു പുഴയെ കണ്ടതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...