Skip to main content

ഏകാന്തതയുടെ കറ


ഒരോർമ്മയേ ഘടികാരമാക്കും ചുവർ

ഭിത്തി ടാപ്പുചെയ്യുന്നു
ചിത്രങ്ങളുടെ കറ ചിരട്ടയിൽ
ശേഖരിക്കുന്നു

ഏകാന്തതയുടെ ചുറ്റിവരലാവണം
ഊറി വരും കറ

ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ
ചിരട്ടകൾ

ഒരു ഭാഷ അടച്ച് 
ഒരു വാക്കിൻ്റെ പരതൽ
നിഘണ്ടു എടുത്ത് വെക്കുമ്പോലെ
തേടിയതൊന്നും പൂർണ്ണമല്ല
എന്ന വിരലിൻ്റെ തോന്നൽ
വാക്ക് നീക്കുന്നു

നിഘണ്ടു ടാപ്പ് ചെയ്യുന്നു
വാക്കിൻ്റെ ചോട്ടിൽ
ചിരട്ടകൾ

താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം
ഒരു സാക്ഷ പോലെ നീക്കാമെന്ന്
തോന്നുന്നു
വാതിൽ കഴിഞ്ഞ് വാക്കാവും
ഉടൽ

ഒരു ഇല കുറുകേ ചാടുമ്പോൾ
സഡൻ ബ്രേക്കിടും മരം
അതിൻ്റെ നിർത്തലുകൾ
തോന്നലുകൾ
നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം
വേരാകുവാൻ പോകും മണ്ണ്

അന്തരീക്ഷത്തിൽ 
അധികം വന്ന ആകാശം 
എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ
മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു

ഭംഗി കൊണ്ട്
വിഹ്വലതകളെ കട്ടെടുക്കുന്ന
വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു

കാത്തിരിപ്പുകളുടെ
കൃഷ്ണവിരൽ പരതൽ
അത്രയും ശാന്തമായി 
ദീർഘമായി നീലിക്കുന്നു

ആകാശം
നീലനിറങ്ങളുടെ നിഘണ്ടു
ഓരോ വിരലിലും അതിൻ്റെ പരതൽ

ഓരോ വാക്കും പരതും വിധം
പരതലില അനുയോജ്യമായ കാറ്റ്
കാത്തിരിക്കുമ്പോലെ
അടരുന്ന കാറ്റ്
വിടരുന്ന മൗനം

മോക്ഷം ഒരു ഭാഷയാണെങ്കിൽ
ഒരു അപേക്ഷയാവുകയാണ് പ്രായം

സംസാരിക്കുമ്പോൾ 
എരിയുന്ന ഭാഷ കണ്ടെത്തിയാൽ
കണ്ടെത്തലിലാവും അടക്കുക
എന്ന് കരുതിയിരുന്നു

ഭാഷ എരിയുന്ന ശരീരം,
വാക്കുകളില്ലാതെ കവിതയാവുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു...