Skip to main content

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ
ചില്ലകളിൽ തൂക്കി
കിളികൾ തുറന്നിടുന്ന വീടുകൾ

ഒരു പുലരി
അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ 
മുന്നിലെ പുലരി കിളിക്കും
കിളിയിരിക്കും ചില്ലക്കും
പിന്നിലാണ്

കശുമാങ്ങാ ആകൃതിയുള്ള പുലരിയേ
പകലിൽ തൂക്കിയിടുന്നു
കൊത്തുകളുടെ തൂക്കം നോക്കി
കിളികളേ അയക്കുന്നു

കിളികൊത്തലുകൾ
കശുമാങ്ങകൾ അകത്തെടുത്ത്
വെക്കുമോ
അതോ പുറത്തേക്ക് കളയുമോ
നോക്കിയിരിക്കുന്നു

കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള
ഞായറാഴ്ച്ച തുറക്കുന്ന
പോസ്റ്റ്ഓഫീസ് എന്ന്
കള്ളത്തരങ്ങൾ മാത്രം 
കൊണ്ട് കൊടുക്കും അവളുടെ
അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ

വിശേഷങ്ങൾ കുറച്ച്
വിശദമായ കത്തുകൾ
എന്ന് കാതിൽ കിളികൊത്തലുകൾ

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്