Skip to main content

പെയ്ത്തുബുദ്ധൻ


യാത്രയേ വാക്ക് 
ഒരു മേഘത്തിൽ എടുത്ത് വെക്കുമ്പോലെ
കൂടെ വരുന്ന മേഘം എന്ന് 
ചെയ്ത യാത്രയേ ലഘൂകരിക്കുന്നു

അമ്പിളിക്കല ഇട്ടുവെക്കും
മാനത്തിൻ്റെ ജാർ
ഇടക്ക് അകലം ഇട്ട്
കൂടേ നക്ഷത്രങ്ങൾ 

അടുപ്പം  ജലസ്പർശനം
വിരൽത്തുമ്പ് കൊരുക്കുന്നു
മുല്ലകൾക്ക് മാത്രമായി വെളുക്കുന്ന
നേരം

യാത്രയുടെ ഒരു തണുത്ത
ഐസ് ക്യൂബ്
യാത്രയേക്കാൾ തണുത്ത
ജലത്തിൽ
ചലനത്തിനേക്കാൾ നേർപ്പിച്ച്

യാത്രയിലേക്ക് യാത്രക്കാരൻ
അലിഞ്ഞുചേരുന്നു
യാത്രയുടെ ഐസ് ക്യൂബുകൾ,
അലിയുന്ന രണ്ട് പേരിലേക്ക്

ബുദ്ധൻ ശ്വസിച്ചുവെച്ച നിശ്വാസങ്ങളിൽ,
ഏറ്റവും ധ്യാനാത്മകമായ ഒന്ന്
തിരഞ്ഞെടുക്കുന്നു
ശ്വാസത്തിൽ നിന്നിറുക്കാതെ
ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ ഷോക്കേസിൽ സൂക്ഷിക്കുന്നു

എന്നെങ്കിലും ബുദ്ധൻ ഒരു നൃത്തം
വെച്ചിട്ടുണ്ടെങ്കിൽ 
അതിലേ
അത്യന്തം ഐശ്ചികമായ മുദ്ര
പിന്നീട് എന്നെങ്കിലും അത്രയും
വിശദമായി പ്രതിപാദിക്കപ്പെട്ട 
രണ്ട് ചുവടുകൾ എന്ന വണ്ണം

ഉടൽ,
ചെയ്ത യാത്രയുടെ ഐസ്ക്യൂബുകൾ

പൂർവ്വമാതൃകകൾ ഉള്ളതിനാൽ
വേനൽക്കാലങ്ങൾ
പൂർവ്വസൂര്യനെ തിരഞ്ഞ്
അന്നന്നത്തെ സൂര്യനും

ഒരു മേഘം ബുദ്ധനിൽ ചെന്ന് തട്ടി
തിരിച്ചു പോകും
മാനം അത് പെയ്യാതെ എടുത്തുവെക്കും
കലരാതിരുന്നാൽ നീല
നിറമല്ലാതാകും പോലെ,
ഉറപ്പ്.

ധ്യാനത്തിൻ്റെ പെയ്ത്തുബുദ്ധനേ
എന്ന് അഭിസംബോധന കലർന്ന
മേഘങ്ങൾ

ആകാശത്തിൻ്റെ ഉത്തരമാകുവാൻ
നിന്ന് കൊടുക്കുന്നു
കുരുവിമറുകുകൾ  കൊത്തിതിന്നുന്നു
മറുകുള്ള വേനലുകൾ
എന്ന് ഇപ്പോൾ ഉത്തരങ്ങൾ

ഉമ്മ വെയ്ക്കുവാൻ ഒരിടം കിട്ടിയാൽ
കിടക്കുവാൻ ഒരിടം കിട്ടിയപോലെ
എന്ന് കരുതുന്ന യാത്രികനാവുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...