Skip to main content

കാട്ടുതീ കഴിഞ്ഞ് കാട്

കാട്ടുതീ കഴിഞ്ഞ് കാട്
കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ
കഴിയാത്ത,
കെടാത്ത കാട്ടുതീകളുടെ ആരവം
ഭാഷ എടുത്തുവെച്ച്
കവിതകളാക്കും വിധം

കാലിലെ കെടുത്തുവിത്തുകൾ
അതിലെ കെടാത്ത നടത്തങ്ങൾ
ഓരോ ചുവടുകളിലേക്കും
ആളിക്കത്തും നൃത്തങ്ങൾ

ഒരു നായാടിയുടെ കാലടികളും
നാടോടിയുടെ പഴയ ഉടലുമുള്ള
പുനരുജ്ജീവിപ്പിക്കുവാൻ 
കഴിയാത്ത വിധം 
ഏതുനിമിഷവും
വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു

പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ
ഞാനും എൻ്റെ വാക്കും
വാക്കിന്നരികിലെ കെടുത്തുജലം
അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ

കെട്ടിക്കിടക്കും ഭാഷയിൽ നിന്നും
ഒഴുക്ക് ജലത്തിൽ നിന്നും
ദാഹത്തെ എടുത്തു വളർത്തും
വാക്കിൻ്റെ ഓമനമൃഗങ്ങൾ
നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട്

പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ
വായിലെ നാവുമൃഗങ്ങൾ
അവ വേട്ടയാടും വാക്കുകൾ

അതിനെ 
അതേ കാടിനെ
ചന്ദ്രനെന്ന് വിളി
ചന്ദ്രനെന്ന് വിളി
എന്ന് കാതിൻ്റെ കാട് കടന്ന് പോകും
എൻ്റെ പാട്ടുമൃഗങ്ങൾ

ഈയത്തിൻ്റെ ശബ്ദവും
വേദത്തിൻ്റെ നിശ്ശബ്ദതയും
കടന്നുപോയ കാതാണ്

അഹിംസ ഒരിടമാവുകയായിരുന്നു
ബുദ്ധനെന്നും ഗാന്ധിയെന്നും
ഒഴുകാത്ത ചോര
എടുത്തുവെച്ച ഇടങ്ങൾ
അഥവാ
കവിത്വവും മനുഷ്യനും

അധികം വന്നിട്ടുണ്ടോ ഹിംസകളും
അഹിംസകളും
നഷ്ടമായിട്ടുണ്ടോ ഇടങ്ങൾ
തലയിലിരുന്ന് ഹിംസയും അഹിംസയും തുല്യത ഇല്ലാത്ത വിധം തുളുമ്പുന്നു
ഗാന്ധിജിയും ബുദ്ധനും നനയുന്നു
ഇടം നഷ്ടമായിട്ടുണ്ട്
അധികം വരുന്നു ഹിംസകൾ

കോടതിവിധികൾ പോലും
പോരാതെ വരുന്ന വിധം
നീതികളുടെ വേട്ടയാടലാവണം

ഇനിയും കാഴ്ച്ചയുടെ മുന
കൂർപ്പിച്ചിട്ടില്ലാത്ത അമാവാസി 
ഇനിയും തൊടുക്കാത്ത ഒരമ്പ്
അതിൻ്റെ വേട്ടമൃഗപ്പാട്ട്
അതിൻ്റെ വേഗത്തോൽമുറുക്കങ്ങൾ

എൻ്റ കാട്ടുകാലുകളും
പകൽകാതുകളും
അതിൻ്റെ പാതി
പാട്ടിൻ്റെ പാതി കടന്നുപോകുന്നു

ചിലന്തിക്ക് വല കെട്ടികെട്ടി കൊടുക്കുന്നു
ഇരയേ ബോധവൽക്കരിക്കുന്നു
നൂലുകളുടെ നൂൽപ്പാണ്
നല്ല നടപ്പുകളുടെ ഉടുപ്പും

അമ്പിൻ്റെ മുനയും ഇരയും ഉരയും
കാഴ്ച്ചകളുടെ കാട്
ഇനിയും വന്നുകൊള്ളാത്ത
അമ്പിൽ ചാരിയിരിക്കും ഇരകൾ

ഇരുട്ടിൽ മുട്ടും വിധം
ഉടൽ വളച്ച്
വേട്ടയിലേക്ക് ഒരു അമ്പ് തെറുത്തിട്ട്
ലക്ഷ്യം കൊളുത്തുന്നു

ഇരയ്ക്കരികിലാണ് എന്നും കവിത
വാക്കുകളിൽ പതുങ്ങിയിരിക്കും
കവിതയിലെ വേട്ടമൃഗങ്ങൾ

വിരലുകൾക്കിടയിൽ
മൃഗതെറുപ്പുകൾ
വരികൾക്കിടയിലെ
മൃഗമുരൾച്ചകൾ

എങ്ങും എവിടേയും നുരയും
പ്രാതിനിധ്യസ്വഭാവമുള്ള ഇരകൾ

കഴിയാത്ത വേട്ടക്കരികിലിരുന്നു.
ഉടൽ കഴിഞ്ഞ് വിരലുകൾ, 
കവിതയും
ഹിംസയും വീതിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...