Skip to main content

കാട്ടുതീ കഴിഞ്ഞ് കാട്

കാട്ടുതീ കഴിഞ്ഞ് കാട്
കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ
കഴിയാത്ത,
കെടാത്ത കാട്ടുതീകളുടെ ആരവം
ഭാഷ എടുത്തുവെച്ച്
കവിതകളാക്കും വിധം

കാലിലെ കെടുത്തുവിത്തുകൾ
അതിലെ കെടാത്ത നടത്തങ്ങൾ
ഓരോ ചുവടുകളിലേക്കും
ആളിക്കത്തും നൃത്തങ്ങൾ

ഒരു നായാടിയുടെ കാലടികളും
നാടോടിയുടെ പഴയ ഉടലുമുള്ള
പുനരുജ്ജീവിപ്പിക്കുവാൻ 
കഴിയാത്ത വിധം 
ഏതുനിമിഷവും
വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു

പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ
ഞാനും എൻ്റെ വാക്കും
വാക്കിന്നരികിലെ കെടുത്തുജലം
അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ

കെട്ടിക്കിടക്കും ഭാഷയിൽ നിന്നും
ഒഴുക്ക് ജലത്തിൽ നിന്നും
ദാഹത്തെ എടുത്തു വളർത്തും
വാക്കിൻ്റെ ഓമനമൃഗങ്ങൾ
നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട്

പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ
വായിലെ നാവുമൃഗങ്ങൾ
അവ വേട്ടയാടും വാക്കുകൾ

അതിനെ 
അതേ കാടിനെ
ചന്ദ്രനെന്ന് വിളി
ചന്ദ്രനെന്ന് വിളി
എന്ന് കാതിൻ്റെ കാട് കടന്ന് പോകും
എൻ്റെ പാട്ടുമൃഗങ്ങൾ

ഈയത്തിൻ്റെ ശബ്ദവും
വേദത്തിൻ്റെ നിശ്ശബ്ദതയും
കടന്നുപോയ കാതാണ്

അഹിംസ ഒരിടമാവുകയായിരുന്നു
ബുദ്ധനെന്നും ഗാന്ധിയെന്നും
ഒഴുകാത്ത ചോര
എടുത്തുവെച്ച ഇടങ്ങൾ
അഥവാ
കവിത്വവും മനുഷ്യനും

അധികം വന്നിട്ടുണ്ടോ ഹിംസകളും
അഹിംസകളും
നഷ്ടമായിട്ടുണ്ടോ ഇടങ്ങൾ
തലയിലിരുന്ന് ഹിംസയും അഹിംസയും തുല്യത ഇല്ലാത്ത വിധം തുളുമ്പുന്നു
ഗാന്ധിജിയും ബുദ്ധനും നനയുന്നു
ഇടം നഷ്ടമായിട്ടുണ്ട്
അധികം വരുന്നു ഹിംസകൾ

കോടതിവിധികൾ പോലും
പോരാതെ വരുന്ന വിധം
നീതികളുടെ വേട്ടയാടലാവണം

ഇനിയും കാഴ്ച്ചയുടെ മുന
കൂർപ്പിച്ചിട്ടില്ലാത്ത അമാവാസി 
ഇനിയും തൊടുക്കാത്ത ഒരമ്പ്
അതിൻ്റെ വേട്ടമൃഗപ്പാട്ട്
അതിൻ്റെ വേഗത്തോൽമുറുക്കങ്ങൾ

എൻ്റ കാട്ടുകാലുകളും
പകൽകാതുകളും
അതിൻ്റെ പാതി
പാട്ടിൻ്റെ പാതി കടന്നുപോകുന്നു

ചിലന്തിക്ക് വല കെട്ടികെട്ടി കൊടുക്കുന്നു
ഇരയേ ബോധവൽക്കരിക്കുന്നു
നൂലുകളുടെ നൂൽപ്പാണ്
നല്ല നടപ്പുകളുടെ ഉടുപ്പും

അമ്പിൻ്റെ മുനയും ഇരയും ഉരയും
കാഴ്ച്ചകളുടെ കാട്
ഇനിയും വന്നുകൊള്ളാത്ത
അമ്പിൽ ചാരിയിരിക്കും ഇരകൾ

ഇരുട്ടിൽ മുട്ടും വിധം
ഉടൽ വളച്ച്
വേട്ടയിലേക്ക് ഒരു അമ്പ് തെറുത്തിട്ട്
ലക്ഷ്യം കൊളുത്തുന്നു

ഇരയ്ക്കരികിലാണ് എന്നും കവിത
വാക്കുകളിൽ പതുങ്ങിയിരിക്കും
കവിതയിലെ വേട്ടമൃഗങ്ങൾ

വിരലുകൾക്കിടയിൽ
മൃഗതെറുപ്പുകൾ
വരികൾക്കിടയിലെ
മൃഗമുരൾച്ചകൾ

എങ്ങും എവിടേയും നുരയും
പ്രാതിനിധ്യസ്വഭാവമുള്ള ഇരകൾ

കഴിയാത്ത വേട്ടക്കരികിലിരുന്നു.
ഉടൽ കഴിഞ്ഞ് വിരലുകൾ, 
കവിതയും
ഹിംസയും വീതിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ