Skip to main content

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ് 
ഒരു തുള്ളിയിലെടുത്ത് വെച്ച്
തോരുന്നതിൽ
പിടിച്ചുനിൽക്കുന്ന മഴ

അടയുന്നതിന്റെ മൈലാഞ്ചിയിട്ട
തൊട്ടാവാടികൾ
തുറന്നുകാട്ടും
കൈകളിലെ ശലഭചലനങ്ങൾ

തൊടുമ്പോഴേയ്ക്കും 
ഉണങ്ങാത്ത മാതിരി 
ചലനം ഇമകളിൽ
പിൻവലിയ്ക്കും ഇലകൾ

കാതിൽ ഒരു നുള്ളിന്റെ മൂളൽ

കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത്
നോവ് കൊണ്ടൊരു
പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു
അവൾ

ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ്
അവൾക്ക് മുന്നിൽ
തോർച്ച ഒരു തട്ടം 
മഴ പിടിച്ചിടുന്നത്

പൂത്തിറങ്ങും മിനുക്കം
അലുക്ക് പോലെ പിടിച്ചിട്ട്
ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി

മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ്
അത് പിടിച്ചിട്ട് 
അവൾ പുറത്തേയ്ക്കിറങ്ങുന്നു

പടർന്നുകയറും
കാത്തിരിപ്പിന്റെ വള്ളികൾ

കാത്തിരിയ്ക്കുന്നതിനിടയിൽ
കാത്തിരിയ്ക്കുന്നത് ആരെയാണെന്ന്
മറന്നുപോകുന്ന ഒരാൾ

എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ

കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം
അയാൾ കാത്തിരിപ്പിന്റെ കാട് 

കേട്ടിട്ടുണ്ടോ?
കാത്തിരിപ്പ് വന്ന്
കാത്തിരിപ്പിൽ മുട്ടുന്ന സ്വരം

ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ
പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ
ചാടാൻ മറന്നുപോകുന്നത് പോലെ

അണിഞ്ഞിട്ടുണ്ടാവണം
മഴത്തുള്ളികൾ ഓരോന്നു
തൊടുന്നുണ്ട് ആരോ
എന്നിട്ടും
വാടാൻ മറന്നുപോകും
തൊട്ടാവാടി പോലെ 
അത്
കാത്തിരിപ്പിലേയ്ക്ക് മാത്രം
കൂടുതൽ പടരുന്നു
കാത്തിരിപ്പിലേയ്ക്ക് മടങ്ങുന്നു

സംഗീതമായിത്തുടങ്ങിയിട്ടുണ്ട്
മഴത്തോൽ വലിച്ചുകെട്ടിയ
ആകാശത്തിന്റെ മിഴാവിൽ
മഞ്ഞുതുള്ളികൾ തൊടും ശബ്ദം 

അയാൾ
ചകോരപ്പക്ഷികളുടെ നടത്തം
ശേഖരിയ്ക്കുന്നു

അവൾ
നാലും കാത്തിരിപ്പാവുന്ന
ഒരു വെറ്റിലച്ചെല്ലം

ശരിയൊരു വെറ്റില
മുറുക്കാത്തത് കൊണ്ട് കാലം
നീക്കിവെയ്ക്കുന്ന
അതിലെ സത്യം

വാക്കിന് താഴെ
വാടാത്ത കാത്തിരിപ്പ്‌ കൊണ്ട് നിർമ്മിച്ച
പുതിയൊരു വെറ്റില
അതിന്റെ പച്ചമൂളൽ

2

കാത്തിരിപ്പ്,
പക്ഷികൾ നിർമ്മിയ്ക്കുന്ന ആകാശത്തിന്റെ 
ഒരു ഭാഗമാണെന്ന്
അവൾ

ഒരു തലയാട്ടൽ അധികം നിർമ്മിച്ച്
സമ്മതം ഒരു താളമാണെന്ന് ഞാൻ

മേഘങ്ങൾ വായിക്കും ബ്യൂഗിൾ
താളത്തിൽ കടന്നുപോകും
ഒരു ബാൻഡാവുന്നു ആകാശം

കാത്തിരിപ്പ് മനുഷ്യന്റെ ആകൃതിയുള്ള
താക്കോലുകളാണെന്ന് 
അതുപയോഗിച്ച് അവർ തുറന്നുകയറാത്ത ഇടങ്ങളില്ലെന്ന്
കലപിലകൾ കൊണ്ട് 
അഭിപ്രായം മറച്ച് കിളികൾ

ആകാശം നിർമ്മിച്ച 
പക്ഷിയാണ് കാത്തിരിപ്പ് എന്ന് 
അതിലൊരു കിളി

ആകാശത്തിന് എത്താനാവാത്ത
ഉയരങ്ങളിൽ
നീലനിറം കുറച്ച് കൂടിയ ആകാശം 
ആ കിളിയുടെ മാത്രം വായ പൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...