Skip to main content

ഒഴുക്കിന്റെ കത്തിലെ ഒരു വാക്ക്



അറിയാതെ
കവിതയിലേയ്ക്കൊഴുകി
പ്പോവുകയായിരുന്നു ഞാൻ
കൂടെ മറ്റൊരു വാക്കും

ഒഴുക്ക്,
കരയിലേയ്ക്ക് കേറ്റി വെച്ച് 
പുഴ,
കഥ കേൾക്കും കടവിൽ
വിരിയുന്നത് തൊട്ടിടും പൂക്കൾ.
അവർ കളിയ്ക്കും
വിരിയുന്നതിന്റെ അന്താക്ഷരി

എഴുതിയ കവിതകളിൽ
പിടിച്ചുകിടക്കുകയായിരുന്നു
ഞാൻ

എഴുതാത്ത കവിതകൾക്കൊപ്പം
ഒഴുകിപ്പോകുന്നൂ,
അവൾ,

എത്തിനോക്കുന്ന ഒരു വാക്ക്
ഇപ്പോൾ,
അവൾ എഴുതാത്ത കവിതയിൽ

ഒഴുക്കിന്റെ ശേഖരമുള്ള 
പുഴയുടെ 
ഒരു മുറിയാവുകയായിരുന്നു 
അവൾ

വെള്ളം ഒരു താക്കോൽ പഴുത്

ഒരു മീൻ, മറ്റൊരു മീനിന്റെ
പോസ്റ്ററൊട്ടിയ്ക്കുന്ന ഇടത്ത്
അവളിപ്പോൾ 
ഒഴുക്കുകളുടെ മാറ്റിനി വിട്ട
മീനുകളുടെ ജലതീയേറ്റർ

ഒരു മീനിട്ട് തുറക്കാവുന്ന
ഒഴുക്കിന്റെ താക്കോൽ

വാതുക്കലിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ ചവുട്ടിയിൽ ചവിട്ടാതെ അകത്തേയ്ക്ക് കയറും
അവളുടെ വേനലിന്റെ ഉടലുള്ള
മീൻ

അതിന് വെയിലിന്റെ 
അനന്തമായ ചെതുമ്പലുകൾ
നെടുവീർപ്പിന്റെ മുള്ള്

അവളിപ്പോൾ മീനുകളുടെ ദേവത.
ഒരു മീൻ തുറന്നകത്തു കയറും
കടലിന്റെ മുറി

കടിവഴിപാട് കഴിഞ്ഞാൽ
മീനുകൾ തൊഴാൻവരും ക്ഷേത്രവും

നിങ്ങൾ വിശ്വസിയ്ക്കുമെങ്കിൽ മാത്രം
ഞാനിപ്പോൾ ജലത്തിന്റെ
അന:ധികൃത പൂജാരി
എനിയ്ക്ക്,
നഗ്നതയുടെ വിലക്കപ്പെട്ട പൂണൂൽ

പൂക്കൾക്ക് എന്താണ് 
വെള്ളത്തിനടിയിൽ കാര്യം
അറിയില്ല

പാരിജാതത്തിന്റെ ഒച്ചയിൽ തട്ടുന്നു
വിരിയുന്നതിന്റെ കത്തുകൊടുക്കുന്നു

ഞാൻ പൂവല്ല അത് പാരിജാതത്തിന്
മാത്രമറിയാം

അനുഭവിച്ചറിയാമെങ്കിൽ മാത്രം
മീനിന്റെ ലജ്ജ അകാരണമായി
ജലത്തിൽ കലരുന്നു.
ഞാൻ അത് മാത്രമറിയുന്നു.




Comments

  1. കടിവഴിപാട് കഴിഞ്ഞാൽ
    മീനുകൾ തൊഴാൻവരും ക്ഷേത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌